കോഴിക്കോട്: മൂന്നു പതിറ്റാണ്ടോളം കോഴിക്കോട് ആകാശവാണിയിലെ പ്രദേശികവാര്ത്തകള്ക്ക് ശബ്ദം നല്കിയ സി.വി. ബാലകൃഷ്ണന് എന്ന സിവി ബി പടിയിറങ്ങി. 1988 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ നിന്ന് പ്രാദേശികവാര് ത്തകള് വായിച്ച കൊയിലാ ണ്ടി സ്വദേശിയായ ബാലകൃഷ്ണന്. സുദീര്‍ഘമായ സേവനകാലയളവിനുശേഷം സ്റ്റുഡിയോയില്‍ നിന്ന് മടങ്ങുമ്പോള്‍ കൂടെ പോരുന്നത് ആത്മസംതൃപ്തി പകരുന്ന പുഞ്ചിരി മാത്രം. രാവിലെ 6.45 നും ഉച്ചയ്ക്ക് 12.30നുമുള്ള ബുള്ളറ്റിനുകളില്‍ വേറിട്ട ശബ്ദത്തില്‍ ശ്രോതാക്കളെ വാര്‍ത്തകള്‍ കേള്‍പ്പിച്ചത് ബാലകൃഷ്ണനായിരുന്നു.
1983 ല്‍ വിവിധ് ഭാരതിയില്‍ അനൗണ്‍സറായി കരാര്‍ വ്യവസ്തയില്‍ ആകാശവാണിയില്‍ എത്തിയ ബാലകൃഷ്ണന് 1988 ഡിസംബറിലാണ് വാര്‍ത്താ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അക്ഷരങ്ങള്‍ തെളിയാത്ത ടെലിപ്രിന്ററില്‍ നിന്ന് മുറിച്ചെടുക്കുന്ന പിടിഐ, യുഎന്‍ഐ സ്റ്റോറികള്‍ ന്യൂനതകള്‍ ഇല്ലാതെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തും ലേഖകന്മാരും ആകാശവാണി പ്രതിനിധികളും ജില്ലകളില്‍നിന്ന് ടെലിഫോണിലൂടെ നല്കുന്ന വിവരങ്ങള്‍ സൂക്ഷ്മതയോടെ പകര്‍ത്തി എഡിറ്റ് ചെയ്ത് വാര്‍ത്തകളാക്കി മാറ്റി പഴയകാലത്തിന്റെ അപര്യാപ്തതകള്‍ കേള്‍വിക്കാരെ അറിയിക്കാതെ സ്ഫുടതയോടെ ഒഴുക്കോടെ വായിച്ച ഈ വായനക്കാരന് ആയിരങ്ങളുടെ മനസ്സില്‍ ഔദ്യോഗിക മാധ്യമത്തിന്റെ വിശ്യാസ്യത കാത്തുസൂക്ഷിക്കുന്നതില്‍ എന്നും കണിശക്കാരനായിരുന്നു. ആകാശവാണിയില്‍ നിന്നും പടിയിറങ്ങുന്ന തങ്ങളുടെ ബാലകൃഷ്ണനെ ആദരിക്കാന്‍ നാളെ വേദിയൊരുക്കുയാണ് കോഴിക്കോട് ആകാശവാണി വാര്‍ത്താവിഭാഗത്തിലെ സഹപ്രവര്‍ത്തകര്‍. രാവിലെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ. രാഘവന് എംപി, ഇ.കെ. വിജയന് എംഎല്‍എ, മുന്‍ മേയര്‍ പ്രാഫ. എ.കെ. പ്രേമജം, ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ശ്രീശന്, പി. കെ.കെ. ബാവ, കോഴിക്കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: