ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ രാഷ്ട്രം അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ക്ക് പര്യാപ്തമായ ഫലം കഴിഞ്ഞ പതിറ്റാണ്ടില്‍ നേടാനായി. എന്നാല്‍, 2011-ലെ സെന്‍സസ് വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍, അഖില ഭാരതീയ കാര്യകാരി മണ്ഡലിന്റെ അഭിപ്രായം ജനസംഖ്യാപരമായ ഈ മാറ്റങ്ങള്‍ വ്യക്തമാക്കുന്നത്, ജനസംഖ്യാ നയത്തില്‍ പുനരവലോകനം അത്യാവശ്യമാണെന്നാണ്. വിവിധ മതവിഭാഗങ്ങളുടെ വളര്‍ച്ചാ നിരക്കിലെ വലിയ അന്തരം, നുഴഞ്ഞുകയറ്റം, മതപരിവര്‍ത്തനം എന്നിവ ജനസംഖ്യാനുപാതത്തില്‍ മതപരമായ അസന്തുലിതാവസ്ഥയ്ക്കു കാരണമാകുന്നു, പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത് രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സാംസ്കാരിക അസ്തിത്വത്തിനും ഭീഷണിയാകുന്നു.
ലോകത്ത് ഭാരതമാണ്, 1952-ല്‍, ആദ്യം ജനസംഖ്യാ നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ച ഒരു രാഷ്ട്രമെങ്കിലും 2000-ല്‍ മാത്രമാണ് സമഗ്രമായ ജനസംഖ്യാ നയം സ്വീകരിച്ചതും ജനസംഖ്യാ കമ്മീഷന് രൂപീകരിച്ചതും. നയം ലക്ഷ്യമിട്ടത്, 2045-ല്‍ ജനസംഖ്യാ സ്ഥിതി, സുസ്ഥരിവും ആരോഗ്യകരവുമായ 2.1 എന്ന മൊത്ത ജനനനിരക്കു തോതില്‍ (ടിഎഫ്ആര്‍) എത്തിക്കാനായിരുന്നു. ഈ ലക്ഷ്യം, നമ്മുടെ ദേശത്തിന്റെ വിഭവ സമ്പദ്ശേഷിയും ഭാവി ആവശ്യവും അടിസ്ഥാനമാക്കി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേപോലെ ബാധകമാക്കി ക്കൊണ്ടുമായിരിക്കും നേടുകയെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 2011 സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് വ്യക്തമാകുന്നത്, 2005-06 ലെ ദേശീയ ജനനനിരക്കും ആരോഗ്യവും സംബന്ധിച്ച സര്‍വേ (എന്‍എഫ്എച്ച്എസ്) റിപ്പോര്‍ട്ടും ആറുവയസുവരെയുള്ളവരുടെ ജനസംഖ്യാ ശതമാനനിരക്കും അടിസ്ഥാനമാക്കുമ്പോള്‍ മൊത്തം ജനനനിരക്കും ശിശുഅനുപാതവും മതങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ ഒരേപോലെയല്ല എന്നതാണ്. ഭാരതത്തില്‍ ഉത്ഭവിച്ച മതങ്ങളിലെ ജനവിഭാഗങ്ങള്‍ 1951-നും 2011-നും ഇടയില്‍, 88 ശതമാനത്തില്‍നിന്ന് 83.8 ശതമാനമായി കുറഞ്ഞപ്പോള്‍ മുസ്ലിം ജനസംഖ്യ 9.8 ശതമാനം ആയിരുന്നത് 14.23 ആയെന്നാണ് ഇതു വ്യക്തമാക്കുന്ന വസ്തുത.
മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയിലും വളരെ മുകളിലായിരിക്കുന്നതിനു പുറമേ, ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍ പോലുള്ള അതിര്‍ത്തി സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലകളില്‍ ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം നിയന്ത്രണാതീതമാണ് എന്നതു സുവ്യക്തമാണ്. സുപ്രീം കോടതി നിയോഗിച്ച ഉപമന്യു കമ്മീഷന് റിപ്പോര്‍ട്ടും പല സമയങ്ങളില്‍ ഉണ്ടായിട്ടുള്ള കോടതിവിധികളും ഈ വസ്തുത ശരിവെക്കുന്നു. ഈ നുഴഞ്ഞുകയറ്റക്കാര്‍ ഈ സംസ്ഥാനങ്ങളിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ അവിഹിതമായി കൈയാളുന്നുവെന്നതും നിലവില്‍ അപര്യാപ്തമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ വിഭവസമ്പത്തിന് കടുത്ത ബാധ്യതയാവുന്നുവെന്നതും സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നുവെന്നതും വസ്തുതയാണ്.
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ ഗുരുതരമായ അനുപാതത്തിലെത്തിയിരിക്കുന്നു. ഭാരതത്തില്‍ ഉത്ഭവിച്ച മതങ്ങളിലെ ജനസംഖ്യ അരുണാചല്‍പ്രദേശില്‍ 99.21 ശതമാനമായിരുന്നു 1951-ല്‍. അത് 2001-ല്‍ 81.3 ശതമാനവും 2011-ല്‍ 67 ശതമാനവുമായി കുറഞ്ഞു. പത്തു വര്‍ഷത്തിനുള്ളില്‍ അരുണാചല്‍ പ്രദേശിലെ ക്രിസ്ത്യന്‍ ജനസംഖ്യ 13 ശതമാനം അധികവളര്‍ച്ച നേടി. അതേപോലെ മണിപ്പൂരില്‍, ഭാരതത്തില്‍ ഉത്ഭവിച്ച മതങ്ങളിലെ ജനസംഖ്യ 1951-ല്‍ 80 ശതമാനത്തില്‍ അധികമായിരുന്നത് 2011-ല്‍ 50 ശതമാനമായി കുറഞ്ഞു. ക്രിസ്ത്യന്‍ ജനസംഖ്യ രാജ്യത്തെ വിവിധ ജില്ലകളില്‍ അസാധാരണമായി വളരുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരുടെ സംഘടിതവും ആസൂത്രിതവുമായ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണവും സൂചകങ്ങളുമാണ്.
അഖിലഭാരതീയ കാര്യകാരി മണ്ഡല് ജനസംഖ്യാപരമായ ഈ ഗുരുതര അസന്തുലിതാവസ്ഥയില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും രാഷ്ട്രത്തിന്റെ വിഭവസമ്പത്തിന്റെ ലഭ്യതയും ഭാവിയും കണക്കിലെടുത്ത് ജനസംഖ്യാപരമായ സന്തുലനം പാലിക്കാനും അത് എലാവര്‍ക്കും ഒരുപോലെ ബാധകമാക്കാനും ദേശീയ ജനസംഖ്യാ നയം പുനരാവിഷ്കരിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നിയമം ലംഘിച്ച നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും തടയണം. ദേശീയ പൗരരേഖ തയ്യാറാക്കണം, നുഴഞ്ഞുകയറ്റക്കാരെ പൗരത്വാവകാശം നേടുന്നതില്‍നിന്നും ഭൂസ്വത്ത് സ്വന്തമാക്കുന്നതില്നിന്നും തടയണം.
ജനസംഖ്യാപരമായ ഈ മാറ്റത്തിന്റെ കാരണം ഉള്‍ക്കൊള്ളാനും അതെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത് ദേശീയ ദൗത്യമാണെന്നു കണക്കാക്കാനും ജനസംഖ്യാനുപാതത്തിലെ അസന്തുലിതാവസ്ഥയെന്ന പ്രശ്നത്തില്‍നിന്ന് രാഷ്ട്രത്തെ രക്ഷിക്കാന്‍ നിയമപരമായ എല്ലാ നപടികളും കൈക്കൊള്ളാനും സ്വയംസേവകരുള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികളേയും അഖിലഭാരതീയ കാര്യകാരി മണ്ഡല് ആഹ്വാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: