അമ്പലപ്പുഴ: പുറകാട് തീരത്ത് കടലാക്രമണം ശക്തമായി, ഏഴ് വീടുകള്‍ തകര്‍ന്നു. അന്‍പതോളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. പുറകാട് പഞ്ചായത്ത് 1, 18 വാര്‍ഡുകള്‍ ഉള്‍പെടുന്ന പഴയങ്ങാടിയിലാണ് വ്യാഴാഴ്ച രാത്രി മുതല്‍ കടലാക്രമണം ശക്തമായത്.
ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തിയില്ലാത്തതിനാല്‍ നിരവധി വീടുകള്‍ ഏതു നിമിഷവും തകരുമെന്ന സ്ഥിതിയിലാണ്. പുതുവല്‍ ഷാജി, പൊന്നന്, ലത, പ്രഭാകരന്, ജയാദേവി, ചാക്കോ തുടങ്ങിയവരുടെ വീടുകളാണ് കടലെടുത്തത്. വ്യാഴാഴ്ച രാത്രിയിലാരംഭിച്ച കടലാക്രമണം ഇന്നലെ രാവിലെയോടെ ശക്തിപ്രാപിക്കുകയായിരുന്നു.
തകര്‍ന്ന വീടുകളില്‍ ഗൃഹോപകരണങ്ങളും മറ്റും വീട്ടുകാര്‍ എടുത്തുമാറ്റി. നേരത്തെ പഴയങ്ങാടി, പായല്‍കുളങ്ങര പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ വീടുകള്‍ കടല്‍ എടുത്തിരുന്നു. തുടര്‍ന്ന് സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച വീടുകളാണ് ഇപ്പോള്‍ വീണ്ടും കടലെടുത്തത്. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കടല്‍ ഭിത്തിയും യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഈ കുടുംബങ്ങള്‍ പെരുവഴിയിലാകില്ലായിരുന്നു. പുറകാട് മുതല്‍ പഴയങ്ങാടി വരെ 2350 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ 22 കോടി രൂപയുടെ ഭരണാനുമതി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ സങ്കേതികാനുമതി ഇതുവരെ ലഭിച്ചിച്ചില്ല.
ഇതും കൂടി ലഭിച്ചതിനു ശേഷമേ ടെണ്ടര്‍ ഉള്‍പെടെയുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയൂ. അടിയന്തിരമായി പുലിമുട്ടോടു കൂടിയ കടല്‍ഭിത്തി നിര്‍മ്മിച്ച് അടുത്ത കാലവര്‍ഷ ആരംഭത്തിനു മുന്‍മ്പ് തീരദേശവാസികളെ സംരക്ഷിക്കണമെന്നാണ് ആവശ്യമുയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: