മാവേലിക്കര: കാട്ടുവള്ളില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ തൊഴുതുകൊണ്ടു നില്‍ക്കവെ വിഎച്ച്പി പ്രവര്‍ത്തകനായ കാട്ടുവള്ളില്‍ അമ്പാടിയില്‍ വീട്ടല്‍ അജയന്(46)ന് വെട്ടേറ്റ സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. തട്ടാരമ്പലം പേള മഠത്തിലേത്ത് കിഴക്കതില്‍ രഞ്ജിത്ത്(23), പേരയില്‍ പടീറ്റതില്‍ വിനീത്(23) എന്നിവരെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനു സമീപം തൊഴുതുകൊണ്ടു നിന്ന അജയനെ ഒന്‍പത് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണതത്തില്‍ അജയന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. തട്ടാരമ്പലത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒന്‍പത് പേരടങ്ങുന്ന ആക്രമിസംഘത്തില്‍ ഏഴ് പേര് ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായും മാവേലിക്കര എസ്ഐ: സി.ശ്രീജിത്ത് അറിയിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് വിഎച്ച്പിയുടെ നേതൃത്വത്തില്‍ തട്ടാരമ്പലത്തില്‍ നിന്നും കാട്ടുവള്ളിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: