മുട്ടം : മണ്ഡലകാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും റോഡിന്റെ അറ്റകുറ്റപണികള്‍ ഇഴഞ്ഞു നീങ്ങുന്നു. അയ്യപ്പഭക്തര്‍ കടന്നു പോകുന്ന പാതകള്‍ ഭൂരിഭാഗവും കുണ്ടും കുഴിയുമായി തകര്‍ന്ന് കിടന്നിട്ട് നാളുകള്‍ ഏറെയായി. തൊടുപുഴയില്‍ നിന്നും എരുമേലിവരെ ഇതാണ് സ്ഥിതി. മണ്ഡലകാലം പടിവാതിക്കല്‍ എത്തിയപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുവാന്‍ കുഴിയടക്കല്‍ മാമാങ്കം അരങ്ങേറുന്നുണ്ട്. വേണ്ടവിധം കുഴികള്‍ അടയ്ക്കാത്തതിനാല്‍ അടച്ചകുഴി ഒരാഴ്ച്ച കഴിയുമ്പോള്‍ പഴയസ്ഥിതിയിലാകും. മുട്ടത്ത് നിന്നും ഈരാറ്റുപേട്ടവരെ റോഡില്‍ കുഴികളുടെ കൂട്ടായ്മയാണ്. ടാറിംഗിന് വേണ്ടിയുള്ള മെറ്റല്‍ ഇറക്കിയിട്ടുണ്ടെങ്കിലും ടാറിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. വലിയകുഴികള്‍ കൃത്രിമമായി അടയ്ക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. വൃശ്ചികം ആരംഭിച്ചാല്‍ നൂറുകണക്കിന് ഭക്തജന വാഹനങ്ങളാണ് തൊടുപുഴ മുട്ടം ഈരാറ്റുപേട്ട വഴി പമ്പയിലേക്ക് പോകുന്നത്. വാഹനപെരുപ്പം മൂലം താല്‍ക്കാലികമായി അടച്ച കുഴികള്‍ വീണ്ടും തകര്‍ന്ന അവസ്ഥയിലാണ്. വലിയകുഴികള്‍ തല്‍ക്കാലത്തേക്ക് അടച്ച് പോകുമ്പോള്‍ ചെറുകുഴികള്‍ അവഗണിക്കുന്നു. ഇത് ഇരുചക്രവാഹനക്കാരെയാണ് കൂടുതല്‍ കുരുക്കിലാക്കുന്നത്. അധികൃതരുടെ അലംഭാവം മൂലം അയ്യപ്പഭക്തരുടെ യാത്ര ഇക്കുറിയും ദുരിതയാത്രയാകുവാനാണ് സാധ്യത. ശബരിമല സീസണ് മുന്‍കൂട്ടികണ്ട് റോഡ് ഗതാഗതയോഗ്യമാക്കുനതില് ഗുരുതരമായ കൃത്യവിലോപമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: