കൊച്ചി: മതഭ്രാന്തനായ ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ടിപ്പുവിന്റെ ഹിന്ദുവിരുദ്ധ നടപടികള്‍ പലതും വീണ്ടും ചര്‍ച്ചയാകുന്നു.
രാജ്യത്ത് മുഗള്‍ സാമ്രാജ്യത്തിന്റെ മാതൃകയില്‍ ഒരു മുഗള്‍ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു ടിപ്പുവിന്റെ ലക്ഷ്യം. പ്രമുഖ ചരിത്രകാരന് എച്ച്.ഡി. ശര്‍മ്മ എഴുതുന്നു. 1780ല്‍ മൈസൂറിന്റെ ചക്രവര്‍ത്തിയായി സ്വയം അവരോധിച്ച ടിപ്പു അന്ന് അഫ്ഗാന് ഭരണാധികാരി ഷാ സമന് അയച്ച കത്തിലാണ് മുഗള്‍ സാമ്രാജ്യം കെട്ടിപ്പൊക്കാനുള്ള ത്വര വെളിപ്പെടുത്തുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ടിപ്പു ഒരു ശാസനം തന്നെ പുറപ്പെടുവിച്ചിരുന്നു. പ്രമുഖ ചരിത്രകാരനും കേരള ഹിസ്റ്ററി അസോസിയേഷന് ഭാരവാഹിയുമായിരുന്ന സി.കെ. കരീം എഴുതുന്നു.
ടിപ്പു തകര്‍ത്തെറിഞ്ഞ നിരവധി ക്ഷേത്രങ്ങളില്‍ പ്രമുഖമായ മൂന്നെണ്ണങ്ങളുടെ പേര് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹരിഹറിലെ ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്ത് അത് ഒരു മോസ്ക്കാക്കി മാറ്റുകയായിരുന്നു. ശ്രീരംഗ പട്ടണത്തെ വരാഹസ്വാമി ക്ഷേത്രവും ഹോസ്പെട്ടിലെ ഒടക്കരയ ക്ഷേത്രവും ടിപ്പു തകര്‍ത്ത അനവധി ക്ഷേത്രങ്ങളില്‍ ചിലവയാണ്.
റണ്മസ്ത് ഖാന് എന്ന നവാബിന്റെ സഹായത്തോടെയാണ് ടിപ്പു കുടകിലെ ഹിന്ദുക്കള്‍ക്കു നേരെ മിന്നലാക്രമണം നടത്തിയത്. മിന്നലാക്രമണത്തില്‍ മാത്രം അഞ്ഞൂറിലേറെ ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിനായിരത്തിലേറെ കുടക് ഹിന്ദുക്കളാണ് (കൊടവ)പലായനം ചെയ്തത്. വനങ്ങളിലും മലനിരകളിലെ ഒളിത്താവളങ്ങളിലും അവര്‍ അഭയം തേടുകയായിരുന്നു. കുടക് രാജാവടക്കം ആയിരക്കണക്കിനു പേരെ ടിപ്പുവിന്റെ മുസ്ലീം സൈന്യം തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് തടവിലാക്കി. അവരെ ബലമായി മതംമാറ്റി, തൊപ്പിയിടീച്ചു. ക്രൂരമായ പീഡനങ്ങള്‍ വഴിയും മതംമാറ്റാന്‍ കഴിയാത്തവരെ വധിക്കുകയായിരുന്നു.
നിര്‍ബന്ധപൂര്‍വ്വം മതംമാറ്റി, സുന്നത്ത് നടത്തി ചെറുപ്പക്കാരെ അഹമ്മദി സൈന്യത്തില്‍ ചേര്‍ത്തു. അവരെയുള്പ്പെടുത്തി എട്ട് റിസാലാസ് (റജിമെന്റ്) ആണ് ടിപ്പു രൂപീകരിച്ചത്. എത്ര കൊടകരെയാണ് ടിപ്പു പിടിച്ച് തടവിലാക്കുകയും കൊല്ലുകയും ചെയ്തത് എന്നതിന് വ്യക്തമായ കണക്കു പോലുമില്ല. 70,000 കൊടകരെ തടവലാക്കിയെന്നാണ് ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന മാര്‍ക്ക് വില്‍ക്സ് പറയുന്നത്. 85,000 പേരെ തടവിലാക്കിയെന്നാണ് പ്രമുഖ ചരിത്രകാരന് ലെവിസ് റൈസ് പറയുന്നത്. അതിവേഗത്തിലായിരുന്നു ആക്രമണം. ഒരു തവണ 40,000 പേരെയാണ് തടവിലാക്കിയത്. ടിപ്പു റണ്മസ്ത് ഖാന് എഴുത്തിയ കത്തില്‍ പറയുന്നു. അവരെ ജന്മനാട്ടില് നിന്ന് മാറ്റി, അവരെ ഇസഌമിന്റെ ബഹുമതിയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. അവരെ അഹമ്മദി സൈന്യത്തില്‍ ചേര്‍ത്തു. കത്തില്‍ ടിപ്പു വിശദീകരിക്കുന്നു.
ശ്രീരംഗപട്ടണത്തെ ഒരു കല്ലില്‍ ഇങ്ങനെ കൊത്തിയിരിക്കുന്നു: പരമകാരുണികനായ അള്ളാഹു, അവിശ്വാസികളെ നശിപ്പിക്കൂ, അവരുടെ വംശങ്ങളെ ചിതറിക്കൂ, അവരുടെ ഭരണസമിതികളെ തകര്‍ക്കൂ, അവരുടെ രാജ്യം മാറ്റൂ, അവരുടെ വേരുകള്‍ അറുക്കൂ. അവരെ മരണത്തിന്റെ അടുക്കല്‍ എത്തിക്കൂ. ജീവിത മാര്‍ഗങ്ങളില്‍ നിന്ന് അവരെയകറ്റൂ, അവരുടെ ദിനങ്ങള്‍ ഹൃസ്വമാക്കൂ, അവര്‍ക്ക് രോഗങ്ങളുണ്ടാകട്ടെ. അവരുടെ കാഴ്ച നശിപ്പിക്കൂ, അവരുടെ മുഖം കരിപുരണ്ടതാക്കൂ…
1788ല്‍ ഹിന്ദുക്കളെ മതംമാറ്റാന്‍ ടിപ്പു കോഴിക്കോട്ടെ തന്റെ ഗവര്‍ണ്ണര്‍ ഷേര്‍ ഖാനോട് ഉത്തരവിട്ടു. ആ വര്‍ഷം ഇരുനൂറിലേറെ ബ്രാഹ്മണരെയാണ് ബലമായി മതംമാറ്റി ഗോമാംസം തീറ്റിച്ചത്.
പിന്നീട് ബേക്കലിലെ ഗവര്‍ണ്ണര്‍ ബുദ്രൂസ് സുമന് ഖാന് ടിപ്പു കത്തെഴുതി. ഹിന്ദുക്കളെ മതംമാറ്റി വിജയം കൈവരിച്ച താന്‍ തിരുവിതാംകൂര്‍ മഹാരാജാവ് രാമവര്‍മ്മയ്ക്ക് എതിരെ യുദ്ധത്തിന് ഒരുങ്ങുകയാണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. രാജാവിനെ മതംമാറ്റാനുള്ള സാധ്യതയോര്‍ത്ത് തനിക്ക് വലിയ സന്തോഷമാണുള്ളതെന്നും കത്തില്‍ ടിപ്പു പറയുന്നു.
ടിപ്പുവിന്റെ പടയോട്ടങ്ങളെല്ലാം അതിക്രൂരമായിരുന്നുവെന്ന കാര്യത്തില്‍ ടിപ്പുവിനെ മതേതരനായി ചിത്രീകരിക്കുന്നവര്‍ക്കു പോലും എതിരഭിപ്രായമില്ല. എന്നാല്‍ ഇത് ഹിന്ദുവിരുദ്ധമല്ലെന്നു പറഞ്ഞ് തലയൂരുകയാണ് ഇവര്‍. ഹിന്ദുക്കളെതന്നെയാണ് മതംമാറ്റിയതും കൊന്നൊടുക്കിയതെന്നും ഇതുവഴി അവര്‍ പരോക്ഷമായി അംഗീകരിക്കുകയാണ്.
ടിപ്പുവിന്റെ മതഭ്രാന്തും മതത്തിന്റെ പേരില്‍ നടത്തിയ ക്രൂരതകളും അങ്ങേയറ്റം അപലപനീയമായിരുന്നു. പ്രമുഖ ചരിത്രകാരന് സി. ഹയവദന റാവു മൈസൂറിന്റെ ചരിത്രമെന്ന ഗ്രന്ഥത്തില്‍ പറയുന്നു. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ചില സമയത്ത് ഹിന്ദുക്കള്‍ക്ക് അനുകൂലമായ ചില നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും അവ യഥാര്‍ഥ സഹിഷ്ണുതയില്‍ നിന്ന് ഉണ്ടായിട്ടുള്ളതല്ലെന്നും റാവു ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: