കടുത്തുരുത്തി: കാട്ടാംമ്പാക്ക് എന്‍എസ്എസ് ഹൈസ്കൂളിന് സമീപം മംഗലത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ടവര്‍ പരിസരവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതായി പരാതി.
കാട്ടാംമ്പാക്ക് എന്‍എസ്എസ് ഹൈസ്കൂളിന് സമീപം പുള്ളവേലി മലയില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ടവറിന് സമീപമുള്ള വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കേടാകുന്നതായാണ് പരാതി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5.30കൂടിയുണ്ടായ ഇടിമിന്നലേറ്റ് ടവറിനു സമീപമുള്ള ഏഴോളം വീടുകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കത്തിനശിച്ചു. കാഞ്ഞിരത്തിങ്കല്‍ ഔസേപ്പ് ഉലഹന്നാന്, കാഞ്ഞിരത്തിങ്കല്‍ ബെന്നി, കാഞ്ഞിരത്തിങ്കല്‍ രാജു, കുര്യന്തടത്തില് ജോര്‍ജ്ജ്, മംഗലത്ത്കരോട്ട് ജോണ്‍ എന്നിവരുടെ വീടുകളിലെ ഉപകരണങ്ങളാണ് നശിച്ചത്. ഫാന്‍, മോട്ടോര്‍, റ്റൂബ്ലൈറ്റുകള്, മെയിന്‍സ്വിച്ച് വയറിംഗ് എന്നിവയടക്കം പലവീടുകളിലുമായി നാശനഷ്ടമുണ്ടായി. മുന്‍പ് പലപ്രാവശ്യവും ഇതുപോലെ ഇടിമിന്നലേറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ വന്ന് നോക്കിപോവുക മാത്രമാണ് പതിവ്. ഇടിമിന്നലേറ്റ് എന്താണ് സംഭവിക്കുക എന്നറിയാതെ ഭയന്ന് ജീവിക്കുകയാണ് സമീപപ്രദേശങ്ങളിലെ വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: