റാഖ: കൊടും ഭീകരനും ബ്രിട്ടീഷുകാരനുമായ ജിഹാദി ജോണ്‍(മുഹമ്മദ് എംവൈസി) റാഖയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്ക. സിറിയയിലെ ഐഎസ് ഭീകരരുടെ പ്രധാന കേന്ദ്രമാണ് റാഖ. ഇവിടെ അമേരിക്ക കഴിഞ്ഞ ദിവസം പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടെന്നാണ് പെന്റഗണിന്റെ അവകാശവാദം.
രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരുടെ കഴുത്തറുത്ത സംഭവങ്ങളില്‍ പങ്കുള്ള ഭീകരനാണ് ഇയാള്‍. കഴുത്തറുക്കുന്നതിന്റെ രക്തമുറയുന്ന വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളാണ് മുഹമ്മദ് എംവസി. ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് തങ്ങള്‍ക്ക് 99 ശതമാനവും ഉറപ്പാണ്. പെന്റഗണ്‍ വക്താക്കള്‍ പറഞ്ഞു.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ജിഹാദിയെ അമേരിക്ക വളരെ ശ്രദ്ധയോടെ പിന്തുടര്ന്നുവരികയായിരുന്നു. ഇയാള്‍ കാറില്‍ ഉണ്ടെന്ന വ്യക്തമായ വിവരത്തെത്തുടര്‍ന്നാണ് കാര്‍ തകര്‍ത്തത്. അമേരിക്കന്‍ സൈനികാധികൃതര്‍ പറഞ്ഞു. കുവൈറ്റില്‍ ജനിച്ച എംവൈസി മാതാപിതാക്കള്‍ക്ക് ഒപ്പം കുട്ടിക്കാലത്തു തന്നെ ബ്രിട്ടനില്‍ എത്തിയതാണ്. ബ്രിട്ടീഷ് പൗരത്വമാണ് ഇയാള്‍ക്കുള്ളതും. 2013ലാണ് ഇയാള്‍ ഐഎസില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: