ആലുവ: എസ്എന്ഡിപിയുമായിട്ടുള്ള ധാരണ ബിജെപിക്ക് ഗുണം ചെയ്തുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ആലപ്പുഴയില്‍ 43 സീറ്റുണ്ടായത് 145 ആയി വര്‍ധിച്ചു. സംസ്ഥാനത്ത് നിരവധി തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.
ആലുവയില്‍ ബിജെപി നേതൃസമ്മേളനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. പഞ്ചായത്തുകളില്‍ 988 ഉം നഗരസഭകളില്‍ 250 ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 21 ഉം കോര്‍പ്പറേഷനുകളില്‍ 52 ഉം ജില്ലാ പഞ്ചായത്തുകളില്‍ മൂന്നും സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 1314 ജനപ്രതിനിധികളെ ബിജെപിക്ക് ജയിപ്പിക്കാന്‍ സാധിച്ചു. 57 പഞ്ചായത്തുകളില്‍ പാര്‍ട്ടി പ്രധാന പ്രതിപക്ഷമാകും. 23 മുനിസിപ്പല്‍ കൗണ്‍സിലില്‍ ഭരണം തീരുമാനിക്കും. മുന്‍വര്‍ഷത്തെക്കാള്‍ 28.25 ലക്ഷം വോട്ട് ബിജെപിക്ക് കൂടുതലായി ലഭിച്ചു.
തെരഞ്ഞെടുപ്പിനെക്കുറിച്ച് വിലയിരുത്താന്‍ ജില്ലായോഗങ്ങള്‍ സംഘടിപ്പിക്കും. ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ബാര്‍കോഴയില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ 30ന് നിയമസഭാമാര്‍ച്ച് നടത്തും. ഡിസംബര്‍ ഒന്നിന് ജയകൃഷ്ണന് മാസ്റ്റര്‍ അനുസ്മരണം നടത്തും. നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അധ്യക്ഷതവഹിച്ചു.
ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, നേതാക്കളായ ഒ. രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, എ.എന്‍. രാധാകൃഷ്ണന്, സി.കെ. പത്മനാഭന്, കെ.പി. ശ്രീശന്, കെ.ആര്. ഉമാകാന്തന്‍, കെ. സുരേന്ദ്രന്, എം.ടി. രമേശ്, വി.വി. രാജേഷ്, ശോഭസുരേന്ദ്രന്‍, പി.കെ. സജീവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: