കോഴിക്കോട്: കേരള എന്‍ജിഒ സംഘ് ജില്ലാ പഠന ശിബിരത്തിന് തുടക്കമായി. കേരള ക്ഷേത്രസംരക്ഷണ സമിതി ഹാളില്‍ നടക്കുന്ന ശിബിരം എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന് ഉദ്ഘാടനംചെയ്തു.
2014 ജൂലായ് 1 മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഇനിയും താമസിപ്പിക്കാതെ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധികാരത്തില്‍ വന്നാല്‍ കേന്ദ്ര നിരക്കില്‍ ശമ്പളം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്ക്കാര്ഭരണകാലാവധഇ അവസാനിക്കാറായ സമയത്ത് എങ്കിലും ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കാന്‍ മുഖ്യമന്ത്രിതയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ടി. ദേവാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ശിബിരത്തില്‍ സംഘടന, സംഘടനാ പ്രവര്‍ത്തനം എന്ന വിഷയത്തെകുറിച്ച് ആര്‍എസ്എസ് പ്രാന്തീയബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന് പ്രബന്ധം അവതരിപ്പിച്ചു. കൗണ്സിലറായിതെരഞ്ഞെടുക്കപ്പെട്ട എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന സമിതി അംഗം നമ്പിടി നാരായണനെ യോഗത്തില്‍ അനുമോദിച്ചു.
എന്‍.ജി.ഒ സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.ദിനേശന്, ഉപാദ്ധ്യക്ഷ കെ.ബാലാമണി, വി.പി. വേണു, എം.കെ.സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു. നമ്പിടി നാരായണന് മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി യു.സതീശ്കുമാര്‍ സ്വാഗതവും. ഖജാന്‍ജി പി.കെ. അനുജിത്ത് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ടി.പി.രാജന് മാസ്റ്റര്‍, എം.ബാലകൃഷ്ണന് എന്നിവര്‍ ഇന്ന് വിവിധവിഷയങ്ങളില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: