കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫഌറ്റില്‍വെച്ച് ബംഗ്ലാദേശ് യുവതിയെ പീഡി പ്പിച്ച കേസിന്റെ വിചാരണ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ തുടങ്ങി. ജഡ്ജി കൃഷ്ണകുമാറിന്റെ മുമ്പാകെ നടന്ന വിചാരണയില്‍ എട്ട് പ്രതികളില്‍ ആറ് പേരെ യുവതി തിരിച്ചറിഞ്ഞു.
കേസിലെ ഒന്നാം പ്രതി കാസര്‍ഗോഡ് ഉദനൂര്‍ അഞ്ചില്ലത്ത് ബത്തായില്‍ എ.ബി. നൗഫല്‍, രണ്ടാം പ്രതി വയനാട് മുട്ടില്‍ പുതിയപുറായില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), മൂന്നാം പ്രതി സുഹൈല്‍ തങ്ങളുടെ ഭാര്യ വയനാട് സുഗന്ധഗിരി പ്ലാന്റേഷന് സ്വദേശിനി അംബികയെന്ന സാജിത(35), ആറാം പ്രതി കാപ്പാട് സ്വദേശി പീടിയേക്കല്‍ എ. ടി. റിയാസ് ഹുസൈന്(34), ഏഴാം പ്രതി ഫറോക്ക് കോടമ്പുഴ നാണിയേടത്ത് അബ്ദുറഹ്മാന് (45), എട്ടാം പ്രതി കൊടുവള്ളി വലിയപറമ്പ് തൂവക്കുന്ന് ടി.പി. മൊയ്തു എന്നിവരെയാണ് യുവതി തിരിച്ചറിഞ്ഞത്.
ഡോകടര്‍മാര്‍, അഭിഭാഷകര്‍, പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ പീഡിപ്പിച്ചതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശിലേക്ക് തിരിച്ചു പോകണമെന്ന യുവതിയുടെ ആവശ്യത്തില്‍ തുടര്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ക്ക് ജഡ്ജി നിര്‍ദ്ദേശം നല്കി. യുവതിയുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മഹിളാമന്ദിരത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് അവിടുത്തെ പീഡനം കൊണ്ടാണെന്ന് യുവതി പറഞ്ഞു.
കേസിലെ നാലാം പ്രതി കര്‍ണാടകയിലെ വീരാജ്പേട്ട സ്വദേശി കന്നടിയന്റെ ഹൗസില്‍ സിദ്ദിഖ്(25), അഞ്ചാം പ്രതി കൊണ്ടോട്ടി കെ.പി. ഹൗസില്‍ പള്ളിയാളിതൊടി അബ്ദുള്‍കരീം(47) എന്നിവര്‍ക്കെതിരെ യുവതി കാര്യമായ പരാമര്‍ശമൊന്നും നടത്തിയില്ല. കേസ് വീണ്ടും നവംബര്‍ 17ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി. സുഗതന് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: