കൊയിലാണ്ടി: ആര്‍എസ്എസ് ശാഖാ കാര്യവാഹിന്റെ വീടിനു മുമ്പില്‍ റീത്ത് വെച്ച സിപിഎം നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ആര്‍എസ്എസ് പന്തലായനി ശാഖാകാര്യവാഹ് പൗര്ണമിയില് യു.എം. ഷണ്മുഖന്റെ വീട്ടിനു മുമ്പിലാണ് റീത്ത് വെച്ചത്. റീത്തിനു മുകളില്‍ അടുത്തത് നീയാണ് എന്നും എഴുതി വെച്ചിട്ടുണ്ട്. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പദയാത്ര നയിച്ചത് ഷണ്മുഖനായിരുന്നു. മുന്‍സിപ്പാലിറ്റിയില്‍ വോട്ടിന്റെ കാര്യത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
പന്തലായനിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ്. അഖില്‍ 365 വോട്ടു നേടി രണ്ടാം സ്ഥാനത്ത് എത്തി. കേവലം 103 വോട്ടിന്റെ ദുരിപക്ഷത്തിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഇത്രയും കാലം ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താനാവാത്ത സ്ഥലമായിരുന്നു പന്തലായനി. ഇപ്പോള്‍ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച ജനപിന്തുണയാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പന്തലായനിയില്‍ സിപിഎമ്മിന്റെ വിജയാഹ്ലാദ പ്രകടനം നടക്കുമ്പോള്‍ ഷണ്മുഖന്റെ വീടിന് മുമ്പിലേക്ക് പടക്കമെറിയുകയും അസഭ്യം പറയുകയും ചെയ്തതായി ഷണ്മുഖന് പറഞ്ഞു.
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റീത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബിജെപി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
സിപിഎന്മിന്റെ കണ്ണൂര്‍ രാഷ്ട്രീയം കൊയിലാണ്ടിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ വി.കെ. മുകുന്ദന്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. ജയന്, വായനാരി വിനോദ്, അഖില്‍ പന്തലായനി, വി.കെ. ഷാജി, സി.പി.ബിജു, പി.ടി. ശ്രീലേഷ്, എന്‍.പി. ഗോപി, കൗണ്‍സിലര്‍ കെ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: