മുക്കം: മണാശ്ശേരികുന്നത്ത് തൃക്കോ വില്‍ വിഷ് ണുക്ഷേത്രത്തിലെ നിര് മ്മാണം പൂര്‍ത്തിയായ രഥ ത്തിന്റെ സമര്‍പ്പണം നാളെ നടക്കും. കോടിയര്ച്ച ന യോടു ബന്ധിച്ചാണ് രഥം ക്ഷേത്രത്തിനു സമര്പ്പി ക്കുന്നത്. കമനീയമായ കൂറ്റന്‍ രഥം 60 ലക്ഷം രൂപ ചിലവി ലാണ് നിര്മ്മിക്ക ുന്നത്.
ബിജു ഇടപ്പറ്റ, കൈലാ സന് ഈപ്പറ്റ എന്നീ ശില്പി കളുടെ നേതൃത്വത്തില്‍ ഇരുപതോളം തൊഴിലാളി കള്‍ രണ്ടുമാ സമായി രാപ്പക ല്‍ വ്യത്യാസ മില്ലാതെ നിര്‍മ്മാണ ജോലികളില്‍ മുഴുകിയിരിക്കു കയാണ് .
വേങ്ങ മരം ഉപയോഗിച്ചാണ് രഥം നിര്‍മ്മിക്കുന്നത്. ദേവീദേവന്മാരും പുരാണ കഥാപാത്രങ്ങളുമടക്കം ഇരുനൂറോളം ശില്പങ്ങള് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പത്ത് മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ വീതിയും മുപ്പത് ടണ്‍ ഭാരവുമുണ്ട്. പി.നാരായണന്, ദാസന് കോഴിക്കോട് എന്നിവരാണ് സാങ്കേതിക സഹായം നല്‍കുന്നത്. ഇനി മുതല്‍ ഉത്സവങ്ങള്‍ക്ക് ആനക്ക് പകരം എഴുന്ന ള്ളത്തിന് രഥമായിരിക്കും ഉപയോഗി ക്കുക.
നാളെ രാവിലെ എട്ട് മണിക്ക് കോടി അര്‍ച്ചന തുടങ്ങും. പതിനൊന്ന് മണിക്ക് രഥസമര്പ്പണ പരിപാടി ഭീമാ ജ്വല്ലേഴ്സ് ചെയര്മാന് ബി. ഗിരിരാജ് ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലന് സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിക്കും. സി. മോയിന്‍കുട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കോടി അര്‍ച്ചന ഗുരുവായൂര്‍ ദേവസംബോര്‍ഡ് മുന്‍പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാനം ചെയ്യും.വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ജില്ലാകലക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. കലാപരിപാടികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: