ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. സ്പിന്നര്‍ അമിത് മിശ്രയ്ക്ക് പകരം ഓള് റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവിനു പകരം ഇഷാന്ത് ശര്‍മയും ടീമിലെത്തി.
പരിക്കേറ്റ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരായ ഡെയ്ല്‍ സ്റ്റെയിന്, വെര്‍നോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്. കെയ്ല്‍ അബോട്ട്, മോണി മോര്‍ക്കല്‍ എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്സിന്റെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: