ന്യൂദല്‍ഹി: നിയമസഭാ സ്പീക്കര്‍ എന്‍. ശക്തനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്.
കോണ്‍ഗ്രസിന്റെ ചെരുപ്പ് വാറഴിക്കുന്ന ആളായി സ്പീക്കര്‍ തരംതാണതായി അദ്ദേഹം വിമര്‍ശിച്ചു. രാജിവച്ച ശേഷം പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടിക്കെതിരെയാണ് വിഎസിന്റെ വിമര്‍ശനം.
ഉമ്മന്‍ ചാണ്ടിക്കും കെ.എം. മാണിക്കും വിടുപണി ചെയ്യുന്ന വിധേയനായി സ്പീക്കര്‍ മാറി. ജി. കാര്ത്തികേയന് ഇരുന്ന കസേരയില്‍ ശക്തന് ഇരുന്നത് പദവിക്കേറ്റ കളങ്കമാണെന്നും അദ്ദേഹം ആരോപിച്ചു.
രാജിവച്ച ശേഷം പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി. ആത്മഹത്യ ചെയ്തയാളെ തൂക്കിലേറ്റിയ പോലെയാണെന്നും വിഎസ് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: