പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശം. പത്തനാപുരം കല്ലുംകടവിലെ ശിവജി നഗറില്‍ എട്ട് വീടുകളില്‍ വെള്ളം കയറി.
സമീപത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് സ്വകാര്യവ്യക്തിയുടെ മതില് ഇടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയത്. ഇലട്രോണിക്സ് ഉപകരണങ്ങളടക്കം വീടുകളിലെ നിരവധി ഗൃഹോപകരണങ്ങളും നശിച്ചു. ശിവജി നഗറില്‍ ഷാജി ഷാജി കോട്ടേജ്, പവിന് പവിത്രം, മനോജ് ചന്ദ്രവിലാസം, സുഗതന് ആചാരി വൈശാഖം,ഗ ംഗാധരന് ഗംഗാനിലയം, സുകുമാരി ബിനുഭവനം, തുളസീധരന്‍ വിഷ്ണുഭവന്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പുനലൂരില്‍ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തോട്ടിലേക്ക് ഇടിഞ്ഞുവീണ മതില് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തതിനെ തുടര്‍ന്നാണ് വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങിയത്. മതിലിന്റെ ബാക്കിയുളള ഭാഗങ്ങളും ഏതുനിമിഷവും തോട്ടിലേക്ക് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ബന്ധുവീടുകളില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധികള്‍ അടക്കമുളളവര്‍ സ്ഥലത്തെത്തിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താത്തതില്‍ പ്രതിഷേധം ശക്തമാണ്. അപകടാവസ്ഥയിലായ മതില് പൊളിച്ചുമാറ്റി പ്രദേശത്തെ കുംടുംബങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഒന്നായ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: