കരുനാഗപ്പള്ളി: വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിനും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ആസൂത്രീത സമരങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും പിന്നില്‍ സംഘടിതമതത്തില്പ്പെട്ട ക്രിസ്ത്യന്മേലധ്യക്ഷന്മാര്ക്കും ഇസ്ലാം തീവ്രവാദികളാണെന്ന് വ്യക്തമാകുന്നു.
കോളേജ് ഹോസ്റ്റിലിനുള്ളിലുള്ള മാലിന്യപ്രാന്റിലുണ്ടായ ചെറിയ തകരാറിനെത്തുടര്‍ന്ന് പുറത്ത് വന്ന ജൈവമാലിന്യം മനുഷ്യവിസര്‍ജ്ജനമാണെന്ന വ്യാജപ്രചരണം നടത്തിയാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്.
ജനങ്ങളുടെ ഇടയില്‍ വ്യാപകമായ രീതിയില്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് സഭയുടെ കീഴിലുള്ള ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരും ഇസ്ലാമികതീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ പ്രവര്‍ത്തകരുമാണ്. കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘം എത്തിയത് പ്രശ്നത്തില്‍ സഭയുടെ ഗൂഡാലോചനയുണ്ടെന്നത് കൂടുതല്‍ വ്യക്തമാക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് ആയി മാറിയ എന്‍ഡിഎഫ് ആകട്ടെ മഠത്തിനെതിരെ ഒരു പ്രശ്നമുണ്ടാക്കാന്‍ കാത്തിരിക്കുകയാണ്. അമൃതനാന്ദമയി മഠത്തെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച നേതാക്കളാണ് ഈ സമരത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നത് കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നു. അനധികൃതമായി നിര്‍മ്മിച്ച കുരിശടി പൊളിച്ച് മാറ്റാന്‍ ഹൈക്കോടതിവിധിയുണ്ടായിട്ടും അതു ലംഘിച്ചു പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ ഇടാനുള്ള ശ്രമം കൂടിയാണ് മഠത്തിനെതിരെയുള്ള പ്രശ്നങ്ങള്‍. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് മഠത്തിന്റെ പ്രവര്‍ത്തനംമൂലം സ്വാധീനം ചെലുത്താന്‍ സാധിക്കാത്തത് ക്രിസ്ത്യന്‍ സഭകളെ വര്‍ഷങ്ങളായി ചൊടിപ്പിച്ചിരിക്കുകയാണ്. ഒറ്റക്ക് ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനകളെയും വോട്ട് ബാങ്ക് ലക്ഷ്യമാക്കി വരുന്ന ഇടത്-വലത് മുന്നണികളെയും കൂട്ടുപിടിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണിപ്പോള്‍. എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മഠത്തിനെതിരെ നടക്കുന്ന നീക്കത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. സമരം അതിരുവിട്ടാല്‍ ഇടപെടുമെന്നും പ്രതിരോധിക്കുമെന്നൂം നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: