ലണ്ടന്‍: ഭാരതം വളരെ വേഗത്തില്‍ പുരോഗതിയിലേയ്ക്ക് കുതിയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ഭാരത സംഘടനകളുടെ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 18000 ഗ്രാമങ്ങളില്‍ ആയിരം ദിവസത്തിനകം വൈദ്യുതിയെത്തിക്കും.
2019ല്‍ മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയില്‍ മുഴുവന്‍ 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. സൗരോര്‍ജ്ജ പദ്ധതികളും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പ്പാദിപ്പിയ്ക്കുന്ന പദ്ധതികളും വര്‍ദ്ധിപ്പിക്കും. ഒരു ദിവസം 175 ജിഗാവാട്ട് വൈദ്യുതി ഉല്പ്പാദിപ്പിയ്ക്കുമെന്നും മോദി പറഞ്ഞു.
സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മോദി വ്യക്തമാക്കി. ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മോദി വ്യക്തമാക്കി. വിവിധ മതങ്ങള്‍ മാത്രമല്ല, നൂറോളം ഭാഷകളുടെ ആയിരത്തോളം നാട്ടുഭാഷകളും ഭാരതത്തിന്റെ വൈവിധ്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ വൈവിധ്യങ്ങളിലും എങ്ങനെ ഒന്നിച്ച് ജീവിക്കാമെന്ന് ഭാരതം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പരിപാടിയില്‍ സന്നിഹിതനായിരുന്നു. ഭാരതീയരും ബ്രിട്ടീഷ് പൗരത്വമുള്ള ഭാരത വംശജരുമായി 60000ത്തോളം പേര് പരിപാടിയില്‍ പങ്കെടുത്തതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: