കൊച്ചി: കെ.എം. മാണിക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ മുഖമാസിക സത്യദീപം. മാണിയുടെ രാജി വൈകിപ്പോയെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി രാജിവെക്കേണ്ടതായിരുന്നുവെന്നും സത്യദീപത്തിന്റെ പുതിയ ലക്കം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. മാണിയില്‍ നിന്ന് ഭരണഘടനാപരമായ ഔചിത്യത്തിന്റെ മാതൃകയുണ്ടായില്ല.
ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്തുള്ള സ്ഥാനത്യാഗം ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് വ്യക്തമാക്കുന്ന മുഖപ്രസംഗം തീവണ്ടിയപടകടത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിക്കത്ത് നല്കിയ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെക്കുറിച്ച് മാണിയെ ഓര്‍മ്മിപ്പിക്കുന്നു. അവ്യക്തമായ ആരോപണങ്ങളുടെ പേരില്‍ പലരും രാജിവെച്ചിട്ടുണ്ട്, എന്നാല്‍ മാണിക്കെതിരെ ഉയര്‍ന്നത് അവ്യക്തമായ ആരോപണമായിരുന്നില്ല.
മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നടക്കുന്ന അന്വേഷണം സ്വതന്ത്രമാകാനിടയില്ലെന്നും അന്വേഷണത്തിന്റെ തുടക്കത്തില്‍ രാജിവെച്ച് കുറ്റവിമുക്തനായി തിരികെ വരുന്നതായിരുന്നു മാണിക്ക് അഭികാമ്യമെന്നും സത്യദീപം പറയുന്നു. നേരത്തെ ബാര്‍ കോഴ കത്തി നിന്നപ്പോള്‍ നിശബ്ദത പാലിച്ച സഭ മാണിയുടെ രാജിക്ക് ശേഷമാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: