ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വെംബഌ സ്റ്റേഡിയം. തിങ്ങിനിറഞ്ഞ ജനക്കൂട്ടം. പ്രവാസി ഭാരതീയര ടക്കം അറുപതിനായിരത്തിലേറെപ്പേരാണ് കടുത്ത തണുപ്പ് അവഗണിച്ച് അവിടെയെത്തിയിരുന്നത്. ഭാരത സമയം രാത്രി പതിനൊന്നരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകരണപരിപാടികള്‍ തുടങ്ങിയത്. ഒരു മണിക്കൂറാണ് മോദി പ്രസംഗിച്ചത്.
രണ്ട് മഹത്തായ രാഷ്ട്രങ്ങള്‍, ഒരു ശോഭനമായ ഭാവിയെന്ന തായിരുന്നു സമ്മേളനത്തിന്റെ വിഷയം.നിങ്ങളുടെ ഈ ഊഷ്മളമായ സ്വീകരണം ഞാന്‍ എന്റെ നാട്ടിലാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. വേദിയില്‍ മോദി പറഞ്ഞു.
നമസ്തേയെന്നു കൈകൂപ്പി പറഞ്ഞുകൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വേദിയില്‍ എത്തിയത്. ഭാര്യ സാമന്തയും ഒപ്പമെത്തി. സാമന്ത സാരിയാണ് ധരിച്ചിരുന്നത്.
അതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. അവര്‍ കാമറൂണിന് ആവേശം പകര്‍ന്നു.
തുടര്‍ന്ന് അദ്ദേഹം മോദിയോട് ചോദിച്ചു, കെം ചോ(സുഖം തന്നെയോ?) തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ യുഎന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ ബ്രിട്ടന് തുണയ്ക്കുമെന്ന് വ്യക്തമാക്കി.
വന്‍ആഘോഷമായി മാറിയ സ്വീകരണച്ചടങ്ങിനെയും ഇത് ഒരുക്കിയ പതിനഞ്ചു ലക്ഷം വരുന്ന പ്രവാസി ഭാരതീയരെയും കാമറൂണ്‍ പ്രശംസിച്ചു.ഭാരതത്തിന്റെ സമഗ്ര വികസന ത്തിനുള്ള മോദിയുടെ കര്‍മ്മ പദ്ധതികള്‍ക്ക് ബ്രിട്ടന്റെ സര്‍വ്വ വിധ പിന്തുണയും കാമറൂണ്‍ പ്രഖ്യാപിച്ചു.
അച്ഛേ ദിന് സരൂര് ആയേംഗേ (നല്ല ദിനങ്ങള്‍ തീര്‍ച്ചയായും വരും) കാമറൂണ്‍ ഹിന്ദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയ ത്തില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ആര്‍ത്തുവിളിച്ചു. ഭീകരത യാണ് രണ്ടു രാജ്യങ്ങളും നേരിടുന്ന വലിയ പ്രശ്നം. അദ്ദേഹം പറഞ്ഞു.
പ്രമുഖ പോപ്പ് ഗായകനും ഭാരത വംശജനുമായ ജേ സീന്‍, ബോളിവുഡ് ഗായകന് കനിക കപൂര്‍, അലീഷാ ചിനായി തുട ങ്ങിയവരുടെ സംഗീത പരിപാടികളും നൃത്തമടക്കമുള്ള മറ്റ് സാംസ്ക്കാരികപരിപാടികളും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ശാസ്ത്രീയ സംഗീതവും നാടോടി നൃത്തങ്ങളും സ്കോട്ടിഷ് ബാഗ്പൈപ്പര്മാരുടെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. മൈക്കിള്‍ ജാക്സണ്, മഡോണ എന്നിവരുടെ പരിപാ ടികള്‍ക്കു മാത്രമാണ് ഇത്രയേറെ ജനങ്ങള്‍ ഈ സ്റ്റേ ഡിയത്തില്‍ എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: