കൊച്ചി: ജോസഫ് ചെറിയാന് യാത്രയായത് മൂന്ന് പേര്‍ക്ക് ജീവിതം നല്കി. മസ്തിഷ്ക മരണം സംഭവിച്ച ജോസഫ് ചെറിയാന്റെ അവയവങ്ങള്‍ കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലെ മൂന്ന് പേരില്‍ പ്രവര്‍ത്തിക്കും. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോസഫ് ചെറിയാ(52) നെ രണ്ട് ദിവസം മുമ്പാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെ മസ്തിഷ്ക മരണം സംഭവിച്ച ഇയാളുടെ അവയവങ്ങള്‍ ദാനംചെയ്യാന് ഭാര്യ ലിസമ്മയും മകന് ആല്‍ബിനും സഹോദരന് സ്റ്റെഫിനും സമ്മതിക്കുകയായിരുന്നു. ഇതോടെ ജില്ലാ കലക്ടറുടേയും പോലീസ് അധികൃതരുടെയും അനുമതി പത്രം ലഭ്യമാക്കുന്നതിന് ആശുപത്രി അധികൃതര്‍ മുന്‍കയ്യെടുക്കുകയും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 53 കാരിക്ക് ഹൃദയം വെച്ചുപിടിപ്പിക്കുന്നതിനുള്ള അറിയിപ്പ് നല്കുകയുംചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രിയില്‍ നിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ട് വരെ ആമ്പുലന്‍സില്‍ ഹൃദയം എത്തിക്കുന്നതിന് സൗകര്യമൊരുക്കി. ഇന്നലെ രാവിലെ 10.30ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത എയര്‍ ആമ്പുലന്‍സ് ജോസഫിന്റെ ഹൃദയവുമായി കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: