മൂവാറ്റുപുഴ: ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷിതരായി ജീവിക്കാന്‍ കഴിയുന്നത് ഭാരതത്തിലാണെന്നും സിനിമാ താരം ദേവന്. ഭാരതം തലമുറകളായി കൈമാറുകയും കാത്തുസൂക്ഷിക്കുകയും ചെയ്ത മതേതരത്വമാണ് ഇതിന് കാരണം. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രത്തില്‍ ശബരിമല അയ്യപ്പസേവാ സമാജം സംഘടിപ്പിച്ച അയ്യപ്പ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തില്‍ അധിഷ്ഠിതമാണ് ഹിന്ദു ധര്‍മ്മം. നിരവധി വിദേശ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഭാരതം കെട്ടുറപ്പോടെ നിലകൊണ്ടത് നാനത്വത്തിലെ ഏകത്വം മൂലമാണ്. രാജ്യത്ത് അസഹിഷ്ണുതയുടെ പേരില്‍ പ്രചാരണം നടത്തുന്നവര്‍ അവര്‍ക്ക് ലഭിച്ച സ്നേഹത്തിന്റെ അവാര്‍ഡുകള്‍ ഭാരതജനതയുടെ മുഖത്തേക്കാണ് വലിച്ചെറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ശബരിമല മേല്‍ശാന്തി ഗോശാല വാസുദേവന്‍ നമ്പൂതിരി ദീപപ്രോജ്വലനം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.ജി.ജയന്(ജയവിജയ) അദ്ധ്യക്ഷത വഹിച്ചു.
ഹരിവരാസനത്തിന്റെ രചയിതാവ് ജാനകിയമ്മയുടെ മകള്‍ ബാലമണിയമ്മയെ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബിമേനോന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ശബരിമല നിയുക്ത മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, അയ്യപ്പസേവാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ.വിശ്വനാഥന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇറോഡ് രാജന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: