അടിമാലി(ഇടുക്കി): വിനോദ സഞ്ചാരികള്‍ക്ക് വിസ്മയകാഴ്ച്ചയൊരുക്കി തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ സുന്ദരിയായി. മൂന്നാറിനെ മൂടി കോടമഞ്ഞിറങ്ങിയതോടെ ശൈത്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്കേറി. തോട്ടം തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് ഒന്നരമാസം മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവാണുണ്ടായത്. തോട്ടം സമരവും ഇലക്ഷന് തിരക്കും കഴിഞ്ഞതോടെ മൂന്നാര്‍ പഴയ ലാവണ്യത്തിലേത്ത് തിരികെയെത്തി.
ഇടയ്ക്ക് നേരിയ മഴ പെയ്തിറങ്ങുന്നുണ്ടെങ്കിലും കോടമഞ്ഞിന് കാര്യമായ കുറവുണ്ടാകുന്നില്ല. മൂന്നാറിലെ സീസണ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള നാല് മാസമാണ്. തേയിലക്കാടുകള്‍ക്കിടയിലൂടെ മഞ്ഞുമലകളെ വകഞ്ഞ്മാറ്റിയുള്ള യാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമാണ് പകരുന്നത്.
നീലക്കുറിഞ്ഞിയും ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകളുമെല്ലാം മൂന്നാറിന്റെ മാത്രം സ്വത്താണ്. വിദേശികളെക്കാള്‍ കൂടൂതല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോള്‍ മുന്നാറിന്റെ സൗന്ദര്യം നുകര്‍ന്ന് മടങ്ങുന്നത്. തിരക്ക് കൂടിയതോടെ മൂന്നാറിലെ വാണിജ്യ സമൂഹവും പ്രതീക്ഷയിലാണ്. ഹൈഡല്‍ ടൂറിസം വിഭാഗവും ടൂറിസം പ്രമോഷന് കൗണ്‍സിലും സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കാന്‍ മുന്നില്‍ തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: