രണ്ട് ഏജന്റുമാരുടെ പക്കല്‍ നിന്നും പതിനായിരം തട്ടിയെടുത്തു
തൊടുപുഴ: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി പണം തട്ടിയെടുക്കുന്ന സംഘം തൊടുപുഴ നഗരത്തില്‍ വിലസുന്നു. ഇന്നലെ രണ്ട് ലോട്ടറി ഏജന്രുമാരില് നിന്നായി പതിനായിരം രൂപയാണ് തട്ടിയെടുത്തത്. നാഗപ്പുഴ സ്വദേശിയും തൊടുപുഴയിലെ ലോട്ടറി ഏജന്റുമായ കെ.എന്‍ രാമനാഥപിള്ളയാണ് തട്ടിപ്പിനിരയായ ഒരാള്‍. ഇദ്ദേഹം തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പാരാതി നല്കി. ബൈക്കിലെക്കിയ യുവാക്കള്‍ സമ്മാനം അടിച്ച ലോട്ടറിയെന്ന് പറഞ്ഞ് നമ്പര്‍ തിരുത്തി ലോട്ടറി നല്കി. രാമനാഥന്പിള്ള അയ്യായിരം രൂപ നല്‍കുകയും ചെയ്തു. പിന്നീട് ലോട്ടറി ഏജന്‍സിയില്‍ ചെന്നപ്പോഴാണ് തട്ടിപ്പിനിരയായതായി വ്യക്തമായത്. പാലക്കാട് രജിസ്ട്രേഷന് ബൈക്കിലാണ് തട്ടിപ്പ് സംഘം കറങ്ങുന്നത്. രാമനാഥന്പിള്ള പരാതി നല്കി ഒരു മണിക്കൂര്കഴിഞ്ഞപ്പോള് മറ്റൊരു പരാതിയും സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതായാണ് വിവരം. തട്ടിപ്പ് രഹസ്യമാക്കി വച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മുന്‍പും ജില്ലയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: