പാനൂര്‍: വികസനം തേടുന്ന പാനൂരില്‍ പുതുതായി രൂപീകരിച്ച നഗരസഭയ്ക്ക് ചെയ്യാനേറെ. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ ചെയ്തു തീര്‍ക്കാന്‍ ആവശ്യങ്ങളേറെ. വികസന കുതിപ്പു ലക്ഷ്യമിട്ട് ഗ്രാമജീവിതത്തെ നഗരവല്‍കൃതമായ പരിവര്‍ത്തനത്തിലേക്ക് മാറ്റിയെടുക്കാന്‍ പ്രഥമ‘ഭരണം കയ്യാളുന്ന യുഡിഎഫിന് കടമ്പകളേറെ താണ്ടേണ്ടി വരും.കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന കരിയാടും സമീപത്തെ പഞ്ചായത്തായ പെരിങ്ങളവും പാനൂരിനോടു ചേര്‍ത്താണ് പുതുതായി നഗരസഭ രൂപീകൃതമായത്. കാര്‍ഷിക വൃത്തിയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവര്‍ ഏറെ അതിവസിക്കുന്ന രണ്ട് പഞ്ചായത്തുകളാണ് കരിയാടും, പെരിങ്ങളവും. പാനൂര്‍ കേന്ദ്രീകരിച്ചാണ് നഗരസഭാ ആസ്ഥാനം. നിലവില്‍ കെട്ടിടമില്ലാത്തതിനാല്‍ പഞ്ചായത്ത് ഓഫീസാണ് താല്‍ക്കാലികമായി നഗരസഭ കാര്യാലയമാക്കുക. പരിമിതികള്‍ക്കുളളില്‍ നിന്നും നിലവില്‍ വീര്‍പ്പുമുട്ടുന്ന ഓഫീസില്‍ 40 അംഗങ്ങള്‍ക്ക് യോഗം ചേരാന്‍ പോലും ബുദ്ധിമുട്ടാണ്. അധികാരമേറ്റ ഉടന്‍ നഗരസഭ കാര്യാലയത്തിനായി പ്രവൃത്തി തുടങ്ങേണ്ടിവരും. ഗതാഗതകുരുക്കു മൂലം വീര്‍പ്പുമുട്ടുന്ന ടൗണില്‍ ആവശ്യങ്ങള്‍ക്കായി അനവധി ആളുകള്‍ വരുമെന്നിരിക്കെ വാഹനങ്ങളും കൂടും. പ്രവാസികള്‍ ഏറെയുളള നഗരസഭ പ്രദേശത്ത് ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ വാഹനങ്ങളിലെത്തുമെന്നിരിക്കെ ഇത് പാര്‍ക്കു ചെയ്യാന്‍ സൗകര്യമില്ലായെന്നത് വെല്ലുവിളിയാണ്. ടൗണിലെ റോഡരികില്‍ തന്നെയാണ് നിലവില്‍ ടാക്സികാര്‍, ഓട്ടോ പാര്‍ക്കിംഗ്. ഇവയ്ക്ക് അടിയന്തിരമായി അനുയോജ്യമായ സ്ഥലം കണ്ടത്തേണ്ടി വരും. നഗരസഭയിലെ പ്രധാന റോഡുകളെല്ലാം വീതികുറവാണ്.ഇത് വീതികൂട്ടുകയും, ടൗണിനടുത്തുളള ചെറിയ റോഡുകള്‍ ബൈപാസ് സംവിധാനത്തില്‍ കൊണ്ടുവരേണ്ടതും സമയബന്ധിതമായി ചെയ്യേണ്ടതാണ്. കരിയാടുമായി ബന്ധപ്പെടുത്തി ടൗണില്‍ നിന്നും ചെയിന്‍ ലോ ഫ്ളോര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന്് യുഡിഎഫ് പ്രകടനപത്രികയിലുണ്ടെങ്കിലും പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടാവും. താലൂക്ക് ആശുപത്രിക്കായി ആര്‍എസ്എസ് കാര്യാലയത്തിനു മുന്നില്‍ കണ്ടെത്തിയ സ്ഥലത്തിന് അമ്പത്ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയെങ്കിലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇതെല്ലാം ചെയ്തു തീര്‍ക്കേണ്ടത് യുഡിഎഫിന് രാഷ്ട്രീയമായ ആവശ്യം കൂടിയാണ്. അഴുക്കുചാല്‍, മാലിന്യസംസ്ക്കരണം എന്നിവ പരിഗണാവിഷയമാണ്. മിനി ഐടി പാര്‍ക്ക്, മുനിസിപ്പല്‍ സ്റ്റേഡിയം എന്നിവയും യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. നിലവില്‍ രാത്രികാല ഡോക്ടര്‍മാര്‍ വരെ ഇല്ലാത്ത ഹെല്‍ത്ത് സെന്ററും രാത്രിയില്‍ വെളിച്ചമില്ലാത്ത റോഡുകളുമാണ് പാനൂര്‍ നഗരത്തിലുളളത്. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രിയില്‍ ടൗണില്‍ എന്തുനടന്നാലും ക്യാമറകണ്ണുകളില്‍ കാണാറില്ല. കാരണം വെളിച്ച കുറവു തന്നെ. ഇങ്ങിനെ നിരവധി പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണേണ്ട ചുമതല അധികാരമേറ്റെടുക്കാന്‍ പോകുന്നവരുടെ മുന്നിലുണ്ട്. രാഷ്ട്രീയത്തിനുപരി വികസനം ലക്ഷ്യമിട്ട് ഏവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ പാനൂരിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കുമെന്നുറപ്പ്. വികസനത്തിനായി വാരികോരി നല്കുന്ന നരേന്ദ്രമോദി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരും പാനൂരിന്റെ പ്രതീക്ഷ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: