കണ്ണൂര്‍: ഗ്രന്ഥശാലാ സംഘം എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണ്ണൂര്‍ കാലവും ദേശവും പഠനത്തിന്റെ ദ്വിദിന വിവര ശേഖരണം ഡിസംബര്‍ 5, 6 തീയ്യതികളില്‍ നടക്കും.
നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഗ്രന്ഥശാലകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രന്ഥശാലകളും വായനശാലകളും കേരളീയ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകളെ കുറിച്ചാണ് പഠിക്കുന്നത്. ഗ്രന്ഥശാലകളിലുള്ള പഴയ രേഖകളില്‍ നിന്നുള്ള വിവര ശേഖരണത്തൊടൊപ്പം മുതിര്‍ന്ന് ആളുകളുമായുള്ള അഭിമുഖവും നടത്തും. വിവര ശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചക്ക് വിധേയമാക്കും.
എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി 23ന് കോഴിക്കോട് നടക്കുന്ന മേഖലാ സെമിനാറില്‍ ജില്ലയില്‍ നിന്ന് 800 പേരെ പങ്കെടുപ്പിക്കാനും ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. സെക്രട്ടറി പി.കെ.ബൈജു, ജിഡിനായര്, കെ.പി.രാമകൃഷ്ണന്, എം.മോഹനന്, എം.ബാലന്, ടി.പി.കുഞ്ഞിക്കണ്ണന്, സി.സോമന്, വി.കെ.പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: