ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ മരണം 63 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്.കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ മഴയാണ് ഇപ്പോഴും ശക്തമായി തുടരുന്നത്. ചെന്നൈ നഗരമടക്കം മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പ്രളയ ദുരിതം കടുത്ത മേഖലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
അതിശക്തമായ മഴയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ താറുമാറായി. കാറ്റോട് കൂടിയ മഴയെത്തുടര്‍ന്ന് പാളങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും നിര്‍ത്തിയിട്ടിരിക്കുകയാണ്. രാത്രിയില്‍ അതിശക്തമായ ഇടിയും മഴയുമാണ് തമിഴ്നാടിന്റെ തീരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ചെന്നൈ അടക്കമുള്ള തീരദേശ ജില്ലകളില്‍ രാത്രിയും പകലും മഴ ശക്തമായി തുടരുകയാണ്. റെയില്‍, റോഡ് ഗതാഗതത്തേയും മഴ പ്രതികൂലമായി ബാധിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വൈദ്യുതി വിതരണവും തകരാറിലായി.കടലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. കടലൂരില്‍ മാത്രം മഴക്കെടുതിയില്‍ ഇതുവരെ 43 പേര് മരിച്ചു.
കനത്ത മഴ രണ്ടു ദിവസം കൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
നവംബര്‍ ഒമ്പതിന് പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള പലഭാഗങ്ങളും സാധാരണനില കൈവരിച്ചിട്ടില്ല. വെള്ളത്തില്‍ ഒഴുകിപ്പോയും ചുമരിടിഞ്ഞും വൈദ്യുതി ആഘാതമേറ്റുമാണ് കൂടുതല്‍ പേരും മരിച്ചത്. ചിദംബരം, പണ്‍റൂട്ടി എന്നീ പ്രദേശങ്ങളില്‍ കടുത്ത കൃഷിനാശവുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: