ന്യൂദല്‍ഹി: മഹാത്മാഗാന്ധി വധം വീണ്ടും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. കേസന്വേഷണത്തില്‍ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും സ്വാമി പറഞ്ഞു. ഗാന്ധിജി കൊല്ലപ്പെട്ടതിനുശേഷം പുറത്തുവന്ന ചിത്രങ്ങളില്‍ നാലു ബുള്ളറ്റുകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉണ്ടെന്നാണ് കാണിക്കുന്നത്. എന്നാല്‍ വിചാരണ സമയത്ത് ഇതു മൂന്നെണ്ണമായി.
രണ്ടു തവണ മാത്രമാണ് താന്‍ ഗാന്ധിജിയെ വെടിവച്ചതെന്നാണ് വിചാരണ വേളയില്‍ നാഥുറാം ഗോഡ്സെ അവകാശപ്പെട്ടത്. മാത്രമല്ല ഇറ്റാലിയന്‍ ബെരേറ്റ തോക്കുപയോഗിച്ചാണ് ഗാന്ധിജിയെ വെടിവച്ചിരിക്കുന്നത്. ബ്രിട്ടീഷ് സൈനികര്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന തോക്കായിരുന്നു ഇതെന്നും സ്വാമി പറഞ്ഞു.
വെടിയേറ്റ ഉടന്‍ എന്തുകൊണ്ട് ഗാന്ധിജിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചില്ലായെന്നും സ്വാമി ചോദിച്ചു. എന്‍ഡിഎ സര്‍ക്കാരിനോട് കേസ് വീണ്ടും അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: