സര്‍വദേവാത്മകോ ഹ്യേഷ
തേജസ്വീ രശ്മി ഭാവനഃ
ഏഷദേവാസുരഗണാന്
ലോകാന് പാതി ഗഭസ്തിഭിഃ
ഏഷ ഹി സര്വദേവാത്മകഃ -ഇവനാകട്ടെ സര്‍വ ദേവാത്മകനും
തേജസ്വീ – തേജസ്വിയും
രശ്മി ഭാവനഃ – രശ്മികള്‍ കൊണ്ട് രക്ഷിക്കുന്നവനും
ഗഭസ്തിഭിഃ ഏവ – രശ്മികള്‍ കൊണ്ടുതന്നെ.
ദേവാസുരഗണാന്‍, ലോകാന്- ദേവാസുരഗണങ്ങളേയും ജനങ്ങളേയും
പാതി – പാലിക്കുന്നവനുമാണ്.
ജീവലോകത്തെയാകവേ രശ്മികള്‍കൊണ്ട് സംരക്ഷിക്കുന്ന സൂര്യന് ദേവനേയും അസുരനേയും ഒരേപോലെ പാലിക്കുന്നു. ദേവനും അസുരനും ഇവിടെത്തന്നെയാണല്ലൊ.
”ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച
ശിവഃ സ്തന്ദഃ പ്രജാപതിഃ
മഹേേന്ദ്രാ ധനദഃ കാലോ
യമഃ സോമോഹ്യപാംപതിഃ
ഏഷ ഹി ബ്രഹ്മാ വിഷ്ണുഃ ശിവഃ – ഇവര്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും
സ്കന്ദഃ പ്രജാപതിഃ – സ്കന്ദനും പ്രജാപതിയും
മഹേന്ദ്രഃ ധനദഃ – ഇന്ദ്രനും കുബേരനും
കാലഃ യമഹ: – കാലനും യമനും
സോമഃ അപാംപതി:- ചന്ദ്രനും വരുണനും (ആകുന്നു)
സൂര്യദേവനെ ആസ്പദിച്ചാണ് സൃഷ്ടിസ്ഥിതി സംഹാരങ്ങളാകവേ. എല്ലാ ദേവതകളും സൂര്യഭഗവാനെ ആശ്രയിച്ചിരിക്കുന്നു. സൂര്യനില്ലെങ്കില്‍ ജലമില്ല, ധനമില്ല, പ്രപഞ്ചലാവണ്യമേയില്ല.
പിതരോ വസവ: സാദ്ധ്യാ
ഹ്യശ്വിനൗ മരുതോ മനുഃ
വായുര്‍ വഹ്നി: പ്രജാപ്രാണ:
ഋതുകര്ത്താ പ്രഭാകര:
പിതര: വസവ: പിതൃക്കളും അഷ്ടവസുക്കളും
സാദ്ധ്യാ, അശ്വിനൗ – സാധ്യന്മാരും അശ്വിനീ കുമാരന്മാരും.
മരുതഃ മനു: – മരുത്തുക്കളും മനുവും
വായു: വഹ്നി:- വായുവും അഗ്നിയും
പ്രജാപ്രാണ – പ്രജകളുടെ പ്രാണനും
ഋതുകര്ത്താ – ഋതുകാരനും
പ്രഭാകര – പ്രഭാകരനും (ആകുന്നു)
സൂര്യന്റെ സൃഷ്ടിയാണ് പഞ്ചഭൂതങ്ങള്‍. പഞ്ചേന്ദ്രിയങ്ങള്‍ കര്മനിരതമാവുന്നതും സൂര്യന് മൂലം. ഋതുഭേദങ്ങളൊരുക്കുന്നതവാട്ടെ സൂര്യന്. പ്രപഞ്ചത്തിന് ചൂടും വെളിച്ചവും നല്‍കുന്നതും സൂര്യന് തന്നെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: