പാലക്കാടിനടുത്ത കൊടുന്തിരപ്പുള്ളി ഗ്രാമം. അഗ്രഹാരങ്ങള്‍ നിറഞ്ഞ ആ പ്രദേശത്തേക്ക് തമിഴ് ബ്രാഹ്മണര്‍ എത്തിച്ചേര്‍ന്നു. വേദജപാദി പൂര്വികാചാരങ്ങളാല് ഗ്രാമം പ്രശസ്തമായി വിവിധ ആരാധനാലയങ്ങള്‍ അവര്‍ക്ക് മുന്നില്‍ ഉയര്‍ന്നു. പ്രത്യേക സംസ്കാരം തന്നെ വികസിച്ചു എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്….
ഏകദേശം 1200 വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്നാട്ടിലെ അന്പില് എന്ന സ്ഥലത്തുനിന്നും കുടിയേറിപ്പാര്‍ത്തവരാണ് ഈ ഗ്രാമവാസികള്‍. അവിടെ താമസിച്ച ചെട്ടിയാര്‍ സമുദായത്തില്‍ പെട്ടവരും കൂടെവന്നു. ഗ്രാമത്തിനടുത്തുള്ള കല്ലേക്കാട് എന്ന സ്ഥലത്ത് അവരും താമസം ഉറപ്പിച്ചു. ഗ്രാമവാസികള്‍ വരുമ്പോള്‍ അവര്‍ താമസിച്ച സ്ഥലത്തെ ഉപാസനാമൂര്‍ത്തിയായ പെരുമാള്‍ സ്വാമിയേയും മറ്റു സമുദായക്കാര്‍ അന്പില് സ്ഥലത്തെ അമ്മയേയും ആവാഹിച്ചുകൊണ്ടുവന്നു എന്നതാണ് ഐതിഹ്യം.
കടലുണ്ടിയില്‍ നെറുംകൈതക്കോട്ടയില്നിന്നു ദര്‍ശനം നടത്തി കാല്‍നടയായി ഒരു ഓലക്കുടയുമേന്തി ഒരു വൃദ്ധ ബ്രാഹ്മണന്, കുടയ്ക്കു അമിതഭാരം തോന്നിയതുമൂലം കുട നിലത്തുവെച്ചു. പിന്നെ ആ കുട എടുക്കാന്‍ സാധിച്ചില്ല. ആ കുടയില്‍ സാക്ഷാല്‍ നെറും കൈതകോട്ടയിലുള്ള അയ്യപ്പന് ധര്‍മശാസ്താവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആ സ്ഥലത്താണ് നിലവിലുള്ള അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചതെന്ന് പൂര്‍വികന്മാരാല്‍ അറിയപ്പെടുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ട സമയത്ത് നെറും കൈതകോട്ട ആക്രമിക്കാന്‍ പുറപ്പെടുമ്പോള്‍ തടസ്സമായി. സമുദ്ര-ആ വഴിക്കുവന്ന ബ്രാഹ്മണനോടു വഴി ചോദിച്ചു-ദാ ഈ വഴി തന്നെ.
സമുദ്രം കാണിച്ചുകൊടുത്തു. ടിപ്പു ക്ഷോഭിച്ചു ചോദിച്ചു- വീണ്ടും മറുപടി ദാ-ഈ വഴി. ടിപ്പു സുല്‍ത്താന്‍ കുതിരപ്പുറത്തുനിന്നും കടലില്‍ ഇറങ്ങി എന്തൊരത്ഭുതം മുട്ടിനുവെള്ളം നടന്നുനീങ്ങി അവിടെയെല്ലാം മുട്ടിനുവെള്ളം അത്ഭുതത്തോടെ ചോദിച്ചു ഇവിടെ എന്താണ് പ്രതിഷ്ഠ. അതിനു ബ്രാഹ്മണന് മറുപടി പറഞ്ഞു. സാക്ഷാല്‍ ധര്‍മശാസ്താവ്-തിരിഞ്ഞുനോക്കിയപ്പോള്‍. കുറെ അധികം വാനരന്മാര് വിശന്നു വലഞ്ഞു ഇരിക്കുന്നതും കണ്ടു. ടിപ്പു സുല്‍ത്താന്‍ ക്ഷേത്രത്തിലേക്ക് ചെമ്പുതകിടു പൊതിയുവാനും വാനരന്മാര്ക്കു ഭക്ഷണത്തിനും വേണ്ടി നെല്ലു പാട്ടമായും നല്കുവാന് ഉത്തരവു നല്കി. ഇന്നും അവിടെ ഭക്ഷണം ആദ്യം വാനരന്മാര്‍ക്കാണ്.
ക്ഷേത്രത്തില്‍ നടത്തിവരാറുള്ള ഉത്സവം മകരമാസത്തെ കളംപാട്ടാണ്. അതില്‍ അഞ്ചാമത്തെ കളംപാട്ട് കൊടുത്തിരപ്പുള്ളി ഗ്രാമജനതയുടെ വകയാണ് ഇന്നും നടന്നുവരുന്നത്. കൊടുന്തിരപ്പുള്ളി ഗ്രാമത്തിലെ വിശേഷങ്ങളില്‍ പ്രാധാന്യം നവരാത്രി ഉത്സവത്തിനാണ്. തമിഴ് ബ്രാഹ്മണരാണെങ്കിലും തനി കേരളീയ ശൈലിയിലുള്ള പൂജയും നന്നായി നടക്കുന്നു. പിന്നെ വൃശ്ചികമാസം മുതല്‍ ധനു പത്തുവരെയുള്ള മണ്ഡലകാലയളവില്‍ ശ്രീ തിരുവെങ്കിടനാഥ ശര്‍മയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന പണ്ഡിതര്‍ സാമവേദം ചൊല്ലുന്നതു ശ്രീ പെരുമാള്‍ ക്ഷേത്രത്തിലാണ്.
നയനാമൃതമായ സാമവേദ ധ്വനിയില്‍ ദര്‍ശനം നടത്തുന്നത് വളരെയധികം തൃപ്തിയേകുന്നു-ആറാട്ടു ഉത്സവം തനി തമിഴ്നാടിന്റെയാണ്. നവരാത്രിയില്‍ അല്‍പ്പം വാശിയോടെയും വീറോടുകൂടിയും രണ്ടു ഗ്രാമങ്ങള്‍ നടത്തിവരാറുള്ള ദുര്‍ഗ്ഗാഷ്ടമിയും മഹാനവമിയും ഇപ്പോള്‍ തന്നെ വളരെ സുപ്രധാനമായിക്കഴിഞ്ഞ പഞ്ചവാദ്യം, ചെണ്ടമേളം, നാമസങ്കീര്‍ത്തനം എന്നീ എല്ലാ മേഖലകളിലും പ്രശസ്തമായവര്‍ അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: