നാമമാണ് ശാശ്വതമായി നില്‍ക്കുന്നത്. തന്മൂലം സ്ത്രീകള്‍ക്കു ഭക്ത അല്ലെങ്കില്‍ ഭഗവതി എന്നു വരുന്നു. പുരുഷന്മാര്ക്കു ഭക്തനെന്നും, ഭാഗ്യവാനെന്നും, ഭഗവാനെന്നും ഉള്ള പദം യഥാര്‍ത്ഥമായിട്ട് ഗുരു പരമ്പരയുടെ വാഴ്ചയുടെ പ്രധാന തത്ത്വം ആകുന്നു.
ഈ തത്വത്തെ ഉദ്ദേശിച്ചത്രെ, അതായത് മുന്‍ ഗുരുക്കന്മാരെ സങ്കല്പിച്ച് വിഷ്ണു, പരമേശ്വരന്, ശിവന്, ശ്രീകൃഷ്ണന്, സുബ്രഹ്മണ്യന് ആദിയായ നാമങ്ങളോടുകൂടി ഭഗവാന്മാരെന്നും മഹാലക്ഷ്മി, ശ്രീപാര്‍വ്വതി, സരസ്വതി മുതലായ നാമങ്ങളോടുകൂടി ഭഗവതിമാരെന്നും നാമങ്ങളോതി അതാതുകാലത്തുള്ള ഭക്തന്മാരെ വരുത്തി മേല്‍ഗതി ഉദ്ദേശിച്ച് പ്രതിഷ്ഠ ഉറപ്പിച്ച് ആരാധന നടത്തിവരുന്നത്. മേല്‍ വിവരിച്ചതാകുന്നു ഇതിന്റെ ഉദ്ദേശ്യവും മഹാത്മ്യവുമായ വഴികളെങ്കിലും അനേക ജനങ്ങള്‍ കൂടി സങ്കല്പത്തില് പ്രതിഷ്ഠിക്കുന്ന സ്ഥാനത്ത് സങ്കല്പശക്തിയാല് പ്രതിഷ്ഠക്ക് ദേവന്റെ നാമധേയത്തോടുകൂടി ഒരു ശക്തി അവിടെ വസിപ്പുണ്ട്.
ആ സങ്കല്പത്താല് കിട്ടുന്ന ശക്തിയല്ലാതെ മറ്റൊന്നില്ല. ഏവനെങ്കിലും അതിനെ നിഷേധിച്ചുകളയുന്നുവെങ്കില് ഈ സങ്കല്പശക്തിക്കു വിരോധമായി നിഷേധിക്ക നിമിത്തം മേല്‍ സങ്കല്പശക്തിക്കു നേരേ പാപമാണ്. അതിനാല്‍ അവര്‍ ഈശ്വര ശിക്ഷക്ക് അര്‍ഹരായി ഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: