ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ജെ. ജയലളിതയാണു പ്രമേയം അവതരിപ്പിച്ചത്. അണക്കെട്ടില്‍ തമിഴ്നാടിനുള്ള അവകാശം സംരക്ഷിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു.
ഡാമില്‍ സിഐഎസ്എഫിനെ വിന്യസിക്കാന്‍ കേന്ദ്രം തയാറാകണം. ഡാമിലെ അറ്റകുറ്റപ്പണികള്‍ തടസപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ തമിഴ് ജനതയുടെയും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൂര്‍ണ പിന്തുണ ജയലളിത തേടി.
മുല്ലപ്പെരിയാറില്‍ 2006ലെ സുപ്രീം കോടതി വിധി നടപ്പാക്കുക, പുതിയ ഡാം പണിയാനുള്ള കേരളത്തിന്റെ നീക്കത്തിനു കേന്ദ്ര സര്‍ക്കാര്‍ തടയുക എന്നീ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി സമ്മേളനത്തില്‍ പങ്കെടുത്തില്ല. ആരോഗ്യകാരണങ്ങളാലാണ് എത്താതിരുന്നതെന്നു ഡിഎംകെ അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രത്യേകം സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: