മറയൂര്‍: മറയൂര്‍ ഗുവനാഥപുരത്ത് ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിലാണ്. ഗുവനാഥപുരം സ്വദേശി ധനേഷിന്റെ ഭാര്യ ജയ (29) നാണ് പരിക്കേറ്റത്. സംഭവത്തില്‍ ധനേഷ് (32) നെ മറയൂര്‍ എസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. സംശയരോഗത്തെ തുടര്‍ന്ന് ധനേഷും ഭാര്യയും വഴക്കിടുന്നത് പതിവായിരുന്നു. ഇന്നലെ ഊരുകമ്മിറ്റികൂടി ജയയുടെയും ധനേഷിന്റെയും പ്രശ്നം പരിഹരിച്ച് ഇവരെ മടക്കി അയച്ചിരിന്നു. ഇതുകഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കത്തി ഉപയോഗിച്ച് ധനേഷ് ജയയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീടിനുള്ളിലേക്ക് കയറിയ ഉടന്‍ കത്തി ഉപയോഗിച്ച് കഴുത്തിനു കുത്തുകയായിരുന്നു. നിലത്തു വീണ ജയയുടെ വലത്തേ കാലിനും പ്രതി കത്തിക്ക് കുത്തുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെട്ടു. ഓടികൂടിയ നാട്ടുകാരാണ് പരിക്കേറ്റ് കിടന്ന സ്ത്രീയെ ആശുപത്രിയില്‍ ആക്കിയത്. ഴുത്തിനും കാലിനും പരിക്കേറ്റ ജയ മറയൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: