നാഗപ്പൂര്‍: പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ബിജെപിക്കെതിരെ പ്രചാരണം നടത്തുന്ന ശത്രുഘ്നന്‍ സിന്‍ഹ എംപിക്ക് ആര്‍എസ്എസ് ഉന്നത നേതാക്കളെ കാണാന്‍ അനുമതി ലഭിച്ചില്ല. നാഗപ്പൂരില്‍ എത്തിയ ശത്രുഘ്നന്‍ സിന്‍ഹ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവരുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് അനുമതി ലഭിച്ചില്ല. മധ്യസ്ഥരെ ഉപയോഗിച്ചും കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന തന്റെ വശം വിശദീകരിക്കാനാണ് സിന്‍ഹ എത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിനേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശിക ബിജെപി നേതാക്കളും സിന്‍ഹയെ തഴയുകയായിരുന്നു. സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയും സിന്‍ഹ എത്തുന്നതിന് മുമ്പ് ദല്‍ഹിയിലേക്ക് പോയി.
പ്രമുഖ ഹിന്ദി പത്രപ്രവര്ത്തകന് എസ്.എന്‍.വിനോദിന്റെ 75-ാം ജന്മദിനാഘോഷത്തില് പങ്കെടുക്കുവാനെന്ന പേരിലാണ് ഇന്നലെ സിന്‍ഹ എത്തിയത്. ഇന്നലത്തെ പരിപാടിക്കായി വെള്ളിയാഴ്ച തന്നെ എത്തിയത് ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടായിരുന്നു. ഇതാണ് വിഫലമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: