കൊച്ചി: 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കാലുനഷ്ടപ്പെട്ട് ക്യത്രിമക്കാല് ഉപയോഗിച്ച് മാരത്തോണില്‍ പങ്കെടുത്ത് ‘ലികാ ബുക്ക് ഓഫ് റെകോര്‍ഡ്സില്‍’ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യാക്കാരന് മേജര്‍ ഡി.പി.സിങ്ങ് അമ്യത ആശുപത്രി സന്ദര്‍ശിച്ചു.
കൊച്ചി മാരത്തണില്‍ പങ്കെടുത്ത ശേഷമാണ് കൈപ്പത്തിമാറ്റിവയ്ക്കല്‍ ശസ്ര്തക്രിയ ടിമംഗങ്ങളെ കാണുന്നതിനായി മേജര്‍ ഡി.പി സിങ്ങ് (ബ്ലേഡ് റണ്ണര്‍) അമ്യത ആശുപത്രിയില്‍ എത്തിയത്. അമ്യതയില്‍ എത്തിയ ഡി.പി.സിങ്ങിനെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേം നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ:സഞ്ജീവ് കെ.സിങ്ങ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഡി.പി.സിങ്ങ് അമ്യതയിലെ കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ര്തക്രിയ നടത്തിയ ഡോ:സുബ്രഹ്മണ്യയ്യര്‍, ഡോ:മോഹിത്ശര്മ, ഡോ:ജിമ്മി മാത്യു, ഡോ:കിഷോര്‍. പി, ഡോ:സന്ദീപ് വിജയരാഘവന് എന്നിവരുമായി സംസാരിച്ചു.
കൈപ്പത്തിമാറ്റിവച്ച തൊടുപുഴ സ്വദേശി മനു, അഫ്ഗാന് സ്വദേശി അബ്ദുല്‍ റഹീം എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി. അമ്യത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: