ന്യൂദല്‍ഹി: വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ രാവിലെ മുതല്‍ സാധാരണ നിലയിലേക്കെത്തിത്തുടങ്ങിയ സിംഗാള്‍ ഉപകരണസഹായമില്ലാതെ ശ്വാസമെടുത്തു തുടങ്ങി. ഉച്ചയോടെ സംസാരിക്കാവുന്ന ആരോഗ്യസ്ഥിതി അദ്ദേഹം വീണ്ടെടുത്തു. ഡയാലിസിസ് ചെയ്യേണ്ട സാഹചര്യമില്ലെന്നും നിരീക്ഷണത്തിനായി മാത്രം ഐസിയുവില്‍ കിടത്തിയിരിക്കുകയാണെന്നും വിഎച്ച്പി സെക്രട്ടറി ജനറല്‍ ചമ്പത് റായ് പറഞ്ഞു.
കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, കേന്ദ്രമന്ത്രി ഉമാഭാരതി, സ്വാധി ഋതംഭര, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, വിഎച്ച്പി നേതാവ് പ്രവീണ്‍ ഭായ് തൊഗാഡിയ, മഹന്ത് നൃത്യഗോപാല്‍ദാസ്, സ്വാമി പ്രഗ്യാനന്ദ എന്നിവര്‍ ദല്‍ഹി ഗുഡ്ഗാവിലുള്ള മെദാന്ത ആശുപത്രിയിലെത്തി അശോക് സിംഗാളിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: