കൊച്ചി: ഭീകരവാദക്കേസില്‍ അകപ്പെട്ട് ബെംഗളുരു ജയിലില്‍ കഴിയുന്ന കൊടുംഭീകരന് തടിയന്റവിട നസീര്‍ ഇപ്പോഴും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നതിന്റെ തെളിവുകള്‍ വെളിപ്പെടുന്നു. നസീറിന്റെ കൂട്ടാളി ഷഹനാസിന്റെ അറസ്റ്റ് ഇതിന്റെ തെളിവാണ്. കശ്മീര്‍ റിക്രൂട്ട്മെന്റ്കേസില് ജീവപര്യന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട നസീര്‍ ഇപ്പോള്‍ ബെംഗളുരു ജയിലില്‍ കഴിയുകയാണ്. ഇതിന് പുറമേ 2008ല്‍ നടന്ന ബെംഗളുരു ബോംബ് സ്ഫോടനക്കേസ്, 2006 ആഗസ്റ്റ് 15ന് പാനായിക്കുളം സിമിക്യാമ്പ് 2005ല്‍ കളമശ്ശേരിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ച കേസ്, വാഗമണ്‍ സിമി ക്യാമ്പ്, കോയമ്പത്തൂര്‍ പ്രസ്ക്ലബ് ബോംബ് സ്ഫോടനകേസ്, കോഴിക്കോട് ബസ്സ്റ്റാന്റ് സ്ഫോടനക്കേസ്. കുറുപ്പംപടിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് സ്ഫോടനവസ്തുക്കള്‍ കടത്തിയ കേസ്, ഹൈദ്രബാദ് ബോംബ് സ്ഫോടനക്കേസ.് കിഴക്കമ്പലത്ത് ജ്വല്ലറി ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തിയകേസ്, മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ വധശ്രമക്കേസ് തുടങ്ങി രാജ്യദ്രോഹക്കേസുകളിലെ മുഖ്യപ്രതിയാണ് ഇയാള്‍.
സംസ്ഥാനത്ത് തീവ്രവാദത്തിന്റെ വിത്ത് പാകിയ അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസില്‍ അംഗമായിരുന്ന നസീര്‍ പിന്നീട് മദനി പിഡിപി രൂപീകരിച്ചപ്പോഴും അതിലും പ്രവര്‍ത്തിച്ചു. പിന്നീട് കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ മദനി കോയമ്പത്തൂര്‍ ജയിലില്‍ ആയതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നസീര്‍ നേതൃത്വം നല്‍കുകയായിരുന്നു. മദനി കോയമ്പത്തൂര്‍ ജയിലില്‍ ആയ സമയത്താണ് കളമശ്ശേരിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ചത്. മദനിയുടെ ഭാര്യ സൂഫി മദനിയും ഈ കേസില്‍ പ്രതിയാണ്. പിന്നീട് ഭീകരവാദ സംഘടനകളായ ലഷ്ക്കര്‍, ഇന്ത്യന്‍ മുജാഹിദ് തുടങ്ങിയ സംഘടനകളുമായി ബന്ധം പുലര്‍ത്തിയ ഇയാള്‍ 2008ലാണ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പാക്കിസ്ഥാനിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത്. ഇവരില്‍ 4 പേര് കശ്മീരില്‍ പട്ടാളവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു. എന്‍ഐഎ ഏറ്റെടുത്ത ഈ കേസില്‍ എറണാകുളം എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
എന്നാല്‍ ജയില്‍ വാസം ബെംഗളുരു ജയിലില്‍ തന്നെ വേണമെന്ന് നസീര്‍ ആവശ്യപ്പെട്ടിരുന്നു.
മദനി കൂടി പ്രതിയായ ബെംഗളുരു ബോംബ് സ്ഫോടനക്കേസിന്റെ വിചാരണവേളയില്‍ കേസില്‍ മദനിക്കെതിരെ സാക്ഷി മൊഴിനല്‍കിയിരുന്ന രണ്ട് പേര് മാറിയിരുന്നു. സ്വാധീനത്തിന് വഴങ്ങിയാണ് ഇവര്‍ മൊഴിമാറ്റിയതെന്ന് ആരോപണം നിലനില്‍ക്കെയാണ് കേസിലെ മറ്റൊരു പ്രതിയായ തടിയന്റെ വിട നസീറിന്റെ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കം പുറത്ത് വന്നത്. കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെയാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്നും നസീറിന്റെ കൂട്ടാളി ഷഹനാസിന്റെ അറസ്റ്റോടെ വെളിപ്പെട്ടു. ജയിലിലിരുന്ന് മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് നസീര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നിസാമുദ്ദീന്‍ കസ്റ്റഡിയില്‍
കൊച്ചി: ബെംഗളുരു സ്ഫോടനക്കേസിലെ പ്രതി തടിയന്റ വിട നസീറിന്റെ കൂട്ടാളി ഷഹനാസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിസാമുദ്ദീനെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പറവൂര്‍ മന്നത്തെ വാടകവീട്ടില്‍ നിന്നുമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷഹനാസിനെ നസീറുമായി പരിചയപ്പെടുത്തിയത് നിസാമുദ്ദീനാണ്. കൂടാതെ ഷഹനാസിന്റെ പക്കല്‍നിന്നും പോലീസ് പിടിച്ചെടുത്ത നസീറിന്റെ കത്തുകളില്‍ ഒന്ന് നിസാമുദ്ദീന്‍ ഉള്ളതായിരുന്നു. കോഡ് ഭാഷയിലാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഇത് ഡീക്കോഡ് ചെയ്തുവരികയാണ്. പാനായിക്കുളം സിമി ക്യാമ്പ് കേസിലെ പ്രതിയാണ് നിസാമുദ്ദീന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: