ഫുഷു (ചൈന): ഇന്ത്യന്‍ താരം സൈന നെഹ്വാളിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കാലിടറി. ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍ ചെനയുടെ ലീ സുറേയിയാണ് നിലവിലെ ജേത്രി കൂടിയായ സൈനയെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍ 21-12, 21-15.
ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവായ സുറേയിക്കെതിരെ സൈനയുടെ പത്താം തോല്‍വിയാണിത്. രണ്ട് തവണ മാത്രമാണ് സൈനക്ക് സുറേയിയെ കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2010ലെ സിംഗപ്പൂര്‍ ഓപ്പണിലും 2012ലെ ഇന്തോനേഷ്യന്‍ ഓപ്പണിലുമായിരുന്നു സൈനയുടെ വിജയം.
ഇന്നലെ ഫൈനലില്‍ കാര്യമായൊന്ന് പൊരുതാന്‍ പോലും കഴിയാതെയാണ് സൈന കീഴടങ്ങിയത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 4-1ന്റെ ലീഡ് സൈന നേടിയെങ്കിലും ശക്തമായി തിരിച്ചുവന്ന സുറേയി 14-9ന് ലീഡെടുത്തു. പിന്നീട് അസാമാന്യ മികവിലേക്കുയര്‍ന്ന സുറേയി 2112ന് ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെമിലും തുടക്കത്തില്‍ മുന്നിലെത്തിയശേഷമാണ് സൈനയ്ക്ക് അടിതെറ്റിയത്. 9-5, 11-6 എന്നിങ്ങനെ പിന്നിട്ടുനിന്നശേഷമാണ് സുറേയിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ശക്തമായി തിരിച്ചടിച്ച സുറേയി ആദ്യം 12-12ന് ഒപ്പമെത്തി. പിന്നീട് 15-15വരെ സൈന പിടിച്ചുനിന്നെങ്കിലും ആരാധക പിന്തുണയോടെ ആക്രമിച്ചു കളിച്ച സുറേയി തുടര്‍ച്ചയായി ആറു പോയന്റ് നേടി ഗെയിമും കിരീടവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ 2011ലെ ലോകചാമ്പ്യനും 2012 ലണ്ടന്‍ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവുമായ ചൈനയുടെ യിഹാന് വാങിനെ തകര്‍ത്താണ് സൈന ഫെനലില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: