കരുനാഗപ്പള്ളി: മുപ്പത്തഞ്ച് വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിക്കാനായതിന്റെ ആഹഌദമടങ്ങും മുമ്പെ ഓച്ചിറ കോണ്‍ഗ്രസ് ക്യാമ്പില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പടയിളക്കം.
ഗ്രൂപ്പ് അടിസ്ഥാനത്തിലും സാമുദായികവുംജാതിയും പറഞ്ഞും സ്ഥാനം നേടിയെടുക്കാന്‍ തിരുവനന്തപുരം മുതല്‍ നേതാക്കന്മാരെയും സാമുദായികനേതാക്കന്മാരെയും കൂട്ട് പിടിക്കാന്‍ ഓടുകയാണ് ഓച്ചിറയിലെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍. ഐ ഗ്രൂപ്പുകാരനും കോണ്‍ഗ്രസിലെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ സീനിയറുമായ അയ്യാണിക്കല്‍ മജീദും എ ഗ്രൂപ്പുക്കാരനും മുന്‍ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ആര്.രാജേഷുമാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളത്.
മുപ്പത് വര്‍ഷത്തെ രാഷ്ട്രീയപ്രവര്‍ത്തന പരിചയവും കെപിസിസിയിലടക്കം സാധീനം ചെലുത്താന്‍ പോകുന്ന വ്യക്തിബന്ധവുമുളള അയ്യാണിക്കല്‍ മജീദിനായി ഐ ഗ്രൂപ്പ് പടയോരുക്കുമ്പോള് തെരഞ്ഞെടുപ്പിലൂടെ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആവുകയും തുടര്‍ന്ന് ഇങ്ങോട്ട് സംഘടനയെ ചലനാത്മകമാക്കിയ യുവരക്തം എന്ന ലേബലിലാണ് എ ഗ്രൂപ്പ് രാജേഷിനായി നില കൊള്ളുന്നത്. ഈ അവസ്ഥയില്‍ അഞ്ചുവര്‍ഷത്തെ ഭരണത്തെ പകുത്തുനല്കാനാകും തീരുമാനമാവുക. എന്നാല്‍ കൃത്യം രണ്ടര വര്‍ഷം കിട്ടിയിലെങ്കിലും ആദ്യത്തെ രണ്ടുവര്‍ഷമെങ്കിലും തങ്ങള്‍ക്ക് കിട്ടണം എന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. കരുനാഗപ്പളളി താലൂക്കില്‍ ക്ലാപ്പനയിലും ഓച്ചിറയിലും മാത്രമാണ് വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചിട്ടുള്ളത്. ഇതില്‍ ക്ലാപ്പനയില്‍ കോണ്‍ഗ്രസിലെ എസ്.എം.ഇക്ബാലാകും പ്രസിഡന്റ് സ്ഥാനത്തെത്തുക. എസ്.എം.ഇക്ബാല്‍ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവും ഇസ്ലാം മതവിശ്വസിയും ആയതില്‍ ഇതില്‍ പിടിച്ചാകും ഓച്ചിറയില്‍ എ ഗ്രൂപ്പ് ചരട് വലിക്കുക. ആകെയുളള രണ്ട് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഒരേ ഗ്രൂപ്പിനും സമുദായത്തിനും നല്കുമ്പോള് സമവായം നടപ്പാക്കാനാവില്ല എന്ന് ഓച്ചിറയിലെ എ ഗ്രൂപ്പ് വാദിക്കുന്നു. എന്നാല്‍ എ ഗ്രൂപ്പുകാരനായ ശശിധരന്പിളളയാണ് മണ്ഡലം പ്രസിഡന്റ് എന്നും മണ്ഡലം പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ഒരേ ഗ്രൂപ്പിനും സമുദായത്തിനും നല്‍കാനാവില്ല എന്ന് ഐ ഗ്രൂപ്പും മറുവാദം ഉയര്‍ത്തുന്നു. ശശിധരന്പിളളയുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനം കളഞ്ഞിട്ടാണെങ്കിലും രാജേഷിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന ശക്തമായ നിലപാടിലേക്ക് എ ഗ്രൂപ്പ് എത്തുന്നത് ഓച്ചിറയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ കലങ്ങിമറിയുമെന്ന് രാഷ്ട്രീയവിദഗ്ദര്‍ ആശങ്കപ്പെടുന്നു. ഇതിനിടയില്‍ പാളയത്തില്‍ പട എന്ന നിലയില്‍ അയ്യാണിക്കല്‍ മജീദ് ഐ ഗ്രൂപ്പ് പ്രവര്ത്തകന് അല്ല എക്കാരനാണ് എന്ന വാദവുമായി ചില ഐക്കാര്‍ പഞ്ചായത്തിലെക്ക് രണ്ടാംഘട്ടവും വിജയിച്ചെത്തിയ ഗീതാകുമാരിക്കായി രംഗത്തിറങ്ങിയത് ഐ ഗ്രൂപ്പിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. കരുണാകരന്റെ കാലം മുതല്‍ ഗ്രൂപ്പിലുറച്ച് നിന്ന അയ്യാണിക്കല്‍ മജീദിനെതിരെ എന്നാല്‍ ഈ ആക്ഷേപം വിലപോവില്ല എന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: