ന്യൂദല്‍ഹി: നീതീഷ് കട്ടാര കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് എഎപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പ്രതികളുടെ വധശിക്ഷ നിര്‍ത്തിവെച്ചുകൊണ്ട് 2002 ഓക്ടോബര്‍ ഒമ്പതിന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരെ നിതീഷ് കട്ടാരയുടെ അമ്മ നീലംകട്ടാര നല്കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ജെ. എസ്. ഖേഹര്‍, ആര്. ബാനുമതി എന്നിവടരങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഈ ഉത്തരവിട്ടത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു.
ഇത് വെറുമൊരു കൊലപാതകം മാത്രമാണ്. പ്രതികള്‍ ഇപ്പോള്‍ തന്നെ 16 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ വധശിക്ഷയ്ക്കു വിധിക്കണമെന്ന ഹര്‍ജി തള്ളുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ദല്‍ഹി ഗാസിയാബാദില്‍ നിതീഷ് കട്ടാരയെ തീവെച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. രാഷ്ട്രീയ നേതാവ് ഡി.പി. യാദവിന്റെ മകള്‍ ഭാരതി യാദവിനെ പ്രണയിച്ചതിന്റെ ശിക്ഷയായാണ് ഭാരതിയുടെ സഹോദരന്മാര് നീതീഷ് കട്ടാരയെ കൊലപ്പെടുത്തിയത്.
സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനിടക്കാണ് ഭാരതിയുടെ സഹോദരന്മാര് കട്ടാരയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വികാസ് യാദവ്, വിശാല്‍ യാദവ് എന്നിവരാണ് കേസിലെ പ്രതികള്‍. 2008 ല്‍ ദല്‍ഹി കോടതിയാണ് യാദവ് സഹോദരന്മാര്ക്ക് വധശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: