കണ്ണൂര്‍: ജനകോടികള്‍ ആരാധനക്കെത്തുന്ന ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വ്യാജവാര്‍ത്ത. നിരവധി ക്ഷേത്രങ്ങള്‍ അക്രമിച്ച് തകര്‍ത്ത ടിപ്പു സുല്‍ത്താന്റെ പേരില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എല്ലാ ദിവസവും പ്രത്യേക പൂജ നടക്കുന്നുവെന്നാണ് പാര്‍ട്ടി പത്രത്തിന്റെ കണ്ടുപിടുത്തം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജഗദ് ഗുരുവായ ശ്രീശങ്കരാചാര്യരാണ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ പൂജാവിധികള്‍ നിശ്ചയിച്ചത്. അന്നു തൊട്ട് ഇന്നുവരെ മുടക്കം കൂടാതെ അണുവിട വ്യതിചലിക്കാതെയാണ് ഇവിടെ ദൈനംദിന പൂജകള്‍ നടന്നുവരുന്നത്. ശങ്കരാചാര്യര്‍ സ്വര്‍ഗപ്രാപ്തി നേടി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ടിപ്പു ജനിച്ചതെന്ന സാമാന്യബോധം പോലുമില്ലാതെയാണ് ദേശാഭിമാനി ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.
രാവിലെ അഞ്ചു മണിക്കാണ് മൂകാംബികാ ക്ഷേത്രത്തില്‍ പ്രഭാത പൂജക്ക് നട തുറക്കുന്നത്. തുടര്‍ന്ന് 7.30 ന് ദന്തദാവന പൂജ, 8 മണിക്ക് ബലിമംഗളാരതി എന്നിവ നടക്കും. ഉച്ചക്ക് 12.30 ന് ബലിപൂജയോടെ നടയടക്കും. തുടര്‍ന്ന് 7.30 ന് മംഗളാരതിയും നടക്കും. ഈ സമയത്ത് ആദ്യം ഒരു ദീപം തെളിയിച്ച് ആരതിയുഴിഞ്ഞതിനു ശേഷം അധികാര ദണ്ഡുമായി പുറത്തുവന്ന് കുടജാദ്രിയിലേക്ക് നോക്കി ദേവിയെ താണുവണങ്ങി പൂജ ചെയ്യാനുള്ള അനുവാദം ചോദിക്കും.
ഇതാണ് ബലിമംഗളാരതി. ഇതിനെ ചിലര്‍ സലാം മംഗളാരതി എന്നും പറയാറുണ്ട്. എന്നാല്‍ നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടക്കുന്ന ഈ ആചാരം ടിപ്പുവിനുളള പ്രത്യേക പൂജയാണെന്ന വ്യാഖ്യാനവും പ്രചരണവും തെറ്റാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതു സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും ക്ഷേത്ര ആചാരങ്ങള്‍ അറിയുന്നവര്‍ പറയുന്നു.
നിരവധി ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത് ജൈത്രയാത്ര നടത്തിയ ടിപ്പു ദീപാരാധനാ സമയത്ത് മൂകാംബികാ ക്ഷേത്രത്തിലെത്തി അത് തകര്‍ക്കാനാവാതെ പരാജയം സമ്മതിച്ച് തിരികെ പോവുകയായിരുന്നുവെന്നതാണ് ചരിത്രസത്യം. കര്‍ണ്ണാടകത്തില്‍ ടിപ്പു ജയന്തിയോടനുബന്ധിച്ച് മതതീവ്രവാദികള്‍ അഴിഞ്ഞാടുകയും ഹൈന്ദവ സംഘടനാ നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കുന്നതിന് വേണ്ടി ടിപ്പുവിന്റെ പേരില്‍ മൂകാംബികാ ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടക്കുന്നുവെന്ന വാര്‍ത്ത പടച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: