വായനശാലയില്‍ ചിന്താഗ്രസ്തനായിരിക്കുന്ന സുഹൃത്തിനെയാണ് ഞാന്‍ കണ്ടത്. വാസ്കോഡിഗാമ കാലുകുത്തിയ മണ്ണില്നിന്നിറങ്ങുന്ന ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം അദ്ദേഹത്തിന്റെ കൈയിലുണ്ട്. “എന്‍.എസ്.മാധവന്റെ കഥകളെപ്പറ്റിയുള്ള നിരൂപണം’-തിരുത്തിയെഴുത്ത്-വായിച്ചിട്ട് ചിരിക്കണമോ കരയണമോ എന്ന ഡിലേമയിലാണ്.”
ലേഖനത്തിലെ രണ്ടു വരികള്‍ അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു.
കുത്ബുദീന്‍ അന്‍സാരിയിലും അസീസിലും സുഹ്റയിലും അവനുണ്ട്. അയോധ്യാനന്തര ഗോധ്രാനന്തര കാലങ്ങളുടെ കഴുത്തൊടിക്കപ്പെട്ട പ്രാവായി.
അയോധ്യയിലെ ബാബ്റി മസ്ജിദ് ബിജെപിയുടേയും ശിവസേനയുടേയും വിശ്വഹിന്ദുപരിഷത്തിന്റേയും ഉള്‍പ്പെടെയുള്ള അനേകം ഹിന്ദുത്വവാദി സംഘടനകളില്നിന്നുവന്ന അക്രമികളായ മൗലികവാദികള്‍ തകര്‍ത്തപ്പോള്‍ തര്‍ക്കമന്ദിരത്തിന് കേടുവരുത്തി എന്ന മട്ടിലുള്ള പത്രശീര്ഷകങ്ങള് അച്ചടിച്ചു വന്നിരുന്നു. ആ അവിവേകം കൂടിയാണ് മാധവന് തിരുത്തിയത്.
ആഴ്ചപ്പതിപ്പിന്റെ കവര്‍ചിത്രമായ ഒ.വി.വിജയനെ നോക്കി അല്‍പ്പനേരം മൗനം പൂണ്ടശേഷം സുഹൃത്ത് തുടര്‍ന്നു.
അയോദ്ധ്യയില്‍ തകര്‍ന്നത് തര്‍ക്കമന്ദിരമല്ല അത് ബാബറി മസ്ജിദ് തന്നെ എന്ന എന്‍.എസ്.മാധവന്റെ വിധി പ്രസ്താവമാണ് ‘തിരുത്ത്’ എന്ന കഥ. മാധവന്റെ പ്രസ്താവനയെ സമര്‍ത്ഥിക്കുവാന്‍ അദ്ദേഹത്തിന്റെ വക്കാലത്തുമായി ഒരു നിരൂപകന് നടത്തുന്ന വാദമുഖങ്ങളാണ് ആഴ്ചപ്പതിപ്പിലെ ലേഖനം. കഴിഞ്ഞവര്‍ഷം സപ്തംബര്‍ 25 ന് വന്ന കോടതിവിധി നിരൂപകന് പ്രശ്നമല്ല. പത്രാധിപര്‍ക്കും രാമഭക്തന്മാര് ഉള്‍പ്പെടെയുള്ള ജനങ്ങളുടെ നികുതിപ്പണംകൊണ്ട് അരിമേടിക്കുന്ന ഐഎഎസുകാരനായ കഥാകൃത്ത് തകര്‍ന്ന തര്‍ക്ക കെട്ടിടം മസ്ജിദാണെന്ന് ഒരു ചെറുകഥയുടെ ചെലവില്‍ പ്രഖ്യാപിക്കുമ്പോള്‍ അത് തെളിയിക്കുവാനുള്ള രേഖകള്‍ കൂടി ഹാജരാക്കേണ്ടതല്ലേ?
തര്‍ക്ക കെട്ടിടം തകര്‍ത്തത് ബിജെപിയും വിശ്വഹിന്ദുപരിഷത്തും ചേര്‍ന്നാണെന്ന് എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ യുവനിരൂപകന്‍ പറയുന്നത്-സുഹൃത്ത് ചോദിച്ചു.
ഗുജറാത്തിനെപ്പറ്റിയുള്ള മാധവീയമാണ് ‘നിലവിളി’ എന്ന കഥ. ഏതായാലും ഗോധ്രയ്ക്കുശേഷം മലയാള സാഹിത്യം പുഷ്ടിപ്പെട്ടു. മാറാടിനെപ്പറ്റി ആരും കവിതയെഴുതിയില്ല. കാശ്മീരിനെപ്പറ്റി ആരും കഥയെഴുതിയില്ല. ഒരു യുവസാഹിത്യകാരന് പറഞ്ഞ കാര്യം ഞാന്‍ സുഹൃത്തിനെ ഓര്‍മിപ്പിച്ചു. രാധാകൃഷ്ണപിള്ള ഗുജറാത്തില്‍ ചെന്ന് വിദ്യാര്‍ത്ഥികളെ വെടിവെച്ചിരുന്നെങ്കില്‍ ഇവിടെ എത്രകവിതകളും കഥകളും ഉണ്ടായേനെ.
ഹിറ്റ്ലറുടെ ആര്യവംശസിദ്ധാന്തത്തിന്റെ പച്ചപ്പതിപ്പാണ് മലപ്പുറത്തെ ഇരവാദസിദ്ധാന്തം-സുഹൃത്ത് പറഞ്ഞു.
ആരാണ് ഇരയെന്നും വേട്ടക്കാരനെന്നും അറിയാന്‍ ആശാന്റെ ദുരവസ്ഥ വായിച്ചാല്‍ മതി.
കാശ്മീരില്‍ പണ്ഡിറ്റുകള്‍. ഗോധ്രയില്‍ കര്‍സേവകര്‍. കുമളിയില്‍ അയ്യപ്പ ഭക്തന്മാര്. നിരപരാധികളുടെ രക്തം കുടിച്ച് വീര്‍ത്ത് തിന്മയുടെ ഇരവാദം കൊഴുക്കുന്നു.
ആഴ്ചപ്പതിപ്പ് മേശപ്പുറത്ത് വെച്ച് കൈകള്‍ ഡെറ്റോളുപയോഗിച്ച് കഴുകിയശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങി. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന അയ്യപ്പഭക്തന്മാരെ കാണാന്‍.
രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: