കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സേവന നികുതിയെക്കുറിച്ചുള്ള ചിത്രം വ്യക്തമായതിനെത്തുടര്‍ന്ന് ലോട്ടറി ഏജന്‍സികള്‍ തൊഴിലാളികളില്‍നിന്നും അമിതമായി ഈടാക്കുന്ന സേവനനികുതി പിന്‍വലിക്കണമെന്നും 2015 ഏപ്രില്‍ ഒന്നുമുതല്‍ അധികമായി വാങ്ങിയ തുക തൊഴിലാളികള്‍ക്ക് തിരികെ നല്‍കണമെന്നും ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘ് യൂണിയന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
പുതിയ സേവന നികുതി പ്രകാരം 30 രൂപയുടെ ടിക്കറ്റ് ഒന്നിന് 45 പൈസയും 40 രൂപ മുഖവിലയുള്ള ടിക്കറ്റ് ഒന്നിന് 54 പൈസയും 50 രൂപയുടെ ടിക്കറ്റിന് 61 പൈസയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ലോട്ടറി ഏജന്‍സികള്‍ കഴിഞ്ഞ ഏഴ് മാസമായി ഒരു രൂപ 50 പൈസ മുതല്‍ രണ്ടുരൂപ വരെ തൊഴിലാളികളില്‍ നിന്ന് വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ക്ക് ന്യായവിലക്ക് ടിക്കറ്റ് നല്‍കണമെന്നും ജില്ലാ സെക്രട്ടറി കെ.എസ്.ജഗദീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: