ചിറക്കടവ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഇടത്താവളമായ ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രം അയ്യപ്പഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി.
വര്‍ഷം തോറും ആയിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകരാണ് ചിറക്കടവ് മഹാദേവനെ ദര്‍ശിച്ച് എരുമേലിക്ക് പുറപ്പെടുന്നത്. അയ്യപ്പന്മാര്ക്ക് വിരിവയ്ക്കാന്‍ ക്ഷേത്രത്തിന്റെ തെക്കേ നടയിലെ വിശാലമായ നടപ്പന്തലും കിഴക്കേനടയിലെ ശ്രീമഹാദേവ ഓഡിറ്റോറിയവും സജ്ജമായി. ഒരേ സമയം ആയിരത്തിലേറെപ്പേര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുണ്ട്. 24 മണിക്കൂര്‍ അന്നദാനം ചിറക്കടവ് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഓരോ പ്രദേശത്തുനിന്നും എത്തുന്ന ഭക്തര്‍ക്ക് അവരുടെ രീതി അനുസരിച്ചുള്ള ഭക്ഷണം ഒരുക്കി നല്‍കുന്നതും ചിറക്കടവിന്റെ പ്രത്യേകതയാണ്. സ്വയം പാകം ചെയ്ത് കഴിക്കേണ്ടവര്‍ക്ക് സദ്യാലയത്തില്‍ അതിനും സൗകര്യം ഒരുക്കും. ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. അയ്യപ്പന്മാര്ക്ക് കുളിക്കാനായി കിഴക്കേനടയിലെ വിശാലമായ കുളം വിട്ടുനല്‍കുന്നതിനൊപ്പം 10 കുളിപ്പുരകളും 10 ശൗചാലയങ്ങളും സജ്ജമായി. തീര്‍ത്ഥാടകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രവര്‍ത്തിക്കും.
വാഹനപാര്‍ക്കിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡും മഹാദേവ സേവാസംഘവും ഭക്തജനങ്ങളും ചേര്‍ന്നാണ് ഇടത്താവളത്തില്‍ സേവനം ഒരുക്കുന്നത്. അയ്യപ്പന്മാരുടെ ക്ഷേമത്തിനായി മുഴുവന്‍ സമയ സന്നദ്ധ പ്രവര്‍ത്തകരും ക്ഷേത്രത്തില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: