കൊച്ചി: വൈക്കം മഹാദേവര്‍ ക്ഷേത്രത്തില്‍ സ്ഥിരം പ്രാതല്പുര നിര്‍മ്മിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കോട്ടയം ഗ്രൂപ്പിലെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രാതല്‍ പുര നിര്‍മ്മാണത്തിനുള്ള രണ്ടു മോഡലുകളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്. ഇതില്‍ 12 തൂണുകളുള്ള പ്രാതല്പുര നിര്‍മ്മിക്കാനാണ് ജസ്റ്റിസ് തോട്ടത്തില്‍. ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയത്.
ശബരിമല ഇടത്താവളം കൂടിയായ വൈക്കം ക്ഷേത്രത്തില്‍ മണ്ഡല മകരവിളക്ക് സീസണ് കഴിഞ്ഞാലുടന്‍ പ്രാതല്പുരയുടെ നിര്‍മ്മാണം തുടങ്ങണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വൈക്കത്തഷ്ടമി പ്രമാണിച്ച് ഇപ്പോള്‍ അഞ്ചാറു ലക്ഷം രൂപ ചെലവിട്ട് താല്കാലിക പ്രാതല്പുര നിര്‍മ്മിച്ചിട്ടുണ്ട്. സ്ഥിരം പ്രാതല്പുര നിര്‍മ്മിക്കാനുള്ള ഫണ്ട് കണ്ടെത്താനും സ്പോണ്‍സര്‍മാരെ കണ്ടെത്താനും അഭിഭാഷക കമ്മിഷണറും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: