കൊച്ചി : എംപി, എംഎല്‍എ ഫണ്ടുപയോഗിച്ചു നിര്‍മ്മിക്കുന്ന കെട്ടിടങ്ങളിലും പദ്ധതികളിലും ജനപ്രതിനിധികളുടെ പേര് വലുതായി എഴുതിവെക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി പിന്നീടു പരിഗണിക്കും. കോതമംഗലത്തെ ഹ്യൂമന്റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. എം.പിമാരുടെയും എം.എല്‍.എമാരുടെയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളിലും മറ്റും വിവരങ്ങള്‍ രേഖപ്പെടുത്തിയ ശിലാ ലോഹ ഫലകങ്ങള്‍ സ്ഥാപിക്കാമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: