കൊച്ചി : അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തോടൊപ്പം പേപ്പറില്‍ വോട്ടു രേഖപ്പെടുത്താന്‍ കഴിയുന്ന പ്രത്യേക തരം പ്രിന്റര്‍ (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ആഡിറ്റ് ട്രയല്‍ വിവിപിഎടി )ഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നിലവില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താനും മാറ്റി മറിക്കാനും ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നും ഇതിനാലാണ് പ്രത്യേക പ്രിന്റര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഹര്ജിക്കാരന് പറയുന്നു.
2013 ഒക്ടോബറിലെ ഒരുത്തരവില്‍ സുപ്രീം കോടതി ഈ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും ഇതിനായി നടപടികള്‍ സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റിനോടു ഘടിപ്പിക്കുന്ന പ്രിന്ററാണ് വി.വി.പി.എ.ടി. ബാലറ്റ് യൂണിറ്റില്‍ വോട്ടര്‍ വോട്ടു രേഖപ്പെടുത്തുമ്പോള്‍ പ്രിന്ററില്‍ നിന്ന് വോട്ട് ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന ചെറിയ സഌപ്പ് മെഷീനിലെ ഗഌസ് സ്ക്രീനിനുള്ളില്‍ പ്രത്യക്ഷപ്പെടും. സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. വോട്ടിംഗ് പൂര്‍ത്തിയാകുന്നതോടെ പ്രിന്ററിനൊപ്പം ഘടിപ്പിച്ച പെട്ടിയിലേക്ക് സഌപ്പ് വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: