തൃശ്ശൂര്‍: ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഗുരുവായൂരിലെത്തുന്ന അയ്യപ്പഭക്തര്‍ ഇക്കുറിയും ദേവസ്വത്തിന്റേയും സര്‍ക്കാരിന്റെയും അനാസ്ഥ മൂലം കഷ്ടത്തിലാകും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഇനിയുള്ള 41 ദിവസങ്ങളില്‍ ഗുരുവായൂരിലെത്തുക. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ഒരു നടപടിയും ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ കൈക്കൊണ്ടിട്ടില്ല.
ടോയ്ലറ്റ് സൗകര്യം, കുടിവെള്ളം, വിരിവെക്കാനുള്ള ഇടം തുടങ്ങിയ കാര്യങ്ങള്‍ക്ക് പോലും ഒരു സൗകര്യവുമേര്‍പ്പെടുത്തിയിട്ടില്ല. സാധാരണ ദിവസങ്ങളില്‍ പോലും ക്ഷേത്ര നഗരി നേരിടുന്ന വലിയ പ്രശ്നമാണ് മാലിന്യം നീക്കലും സംസ്കരണവും. മണ്ഡലക്കാലത്ത് ഈ പ്രശ്നം രൂക്ഷമാകും. മാലിന്യം നീക്കം ചെയ്യാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് ദേവസ്വം അധികൃതര്‍ പറയുന്നുണ്ടെങ്കിലും മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കിയിട്ടില്ല.
തീര്‍ത്ഥാടകരുടെ വാഹനപാര്‍ക്കിങ്ങും പതിവുപോലെ പ്രശ്നമാകും. ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഗുരുവായൂരിലെത്തുന്ന അയല്‍ സംസ്ഥാനങ്ങളിലെ ഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: