കൊട്ടാരക്കര: നഗരസഭയിലെ ബിജെപി കൗണ്‍സിലറുടെ വിജയത്തില്‍ അസ്ഹിഷ്ണുത. പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് സര്‍വ്വകക്ഷിയോഗം. നഗരസഭയിലെ ബിജെപി വിജയത്തില്‍ അസ്ഹിഷ്ണുത പൂണ്ടവരാണ് ബിജെപിയുടെ ഇലക്ഷന്കമ്മറ്റി ഓഫീസ് ആക്രമിച്ചതും പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണികത്തുകള്‍ അയച്ചതു മെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ഇവരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുകയാണ്. ഇതാണ് വീണ്ടും അക്രമത്തിന് പ്രേരണയാകുന്നത്.
നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് പൂര്‍ണ്ണപിന്തുണ നല്‍കാനും ഇന്നലെ പോലീസ് സ്റ്റേഷനില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി. പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് വീഴ്ചയായി യോഗം ചൂണ്ടിക്കാട്ടി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എസ്ഐ ബെന്നിലാലു യോഗത്തിന് ഉറപ്പ് നല്കി.
കൊട്ടാരക്കര നഗരസഭയിലെ ഏക ബിജെപി വനിതാ കൗണ്‍സിലായ അമ്പിളിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയാണ് ഭീഷണി. നീലേശ്വരം അമ്മൂമ്മമുക്കിലുള്ള സ്ഥാനാര്‍ഥിയുടെ ഓഫിസ് അടിച്ചുതകര്‍ക്കുകയും ഇവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സുകള്‍, അലങ്കാര ബള്‍ബുകള്‍ എന്നിവ തല്ലിതകര്‍ക്കുകയും ചെയ്തത്. തൊട്ടടുത്ത് താമസിക്കുന്നവര്‍ക്കെതിരെ വധഭീഷണി കത്തുകള്‍ ലഭിക്കുകയും ചെയ്തത്. ദിവസങ്ങളായിട്ടും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: