കുറ്റിയാടി: കുറ്റിയാടി ടൗണിലെ വ്യാപാരിയും എന്‍ഡിഎഫ് നേതാവും ബിനുവധക്കേസിലെ നാലാംപ്രതിയുമായിരുന്ന നിസാറിനെ കടയില്‍ ക്കയറി വെട്ടുകയും ബോംബേറില്‍ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അഭയം നല്കിയ രണ്ടു പേരെ പോലീസ് അറസ്റ്റ്ചെയ്തു.വാണിമേല്‍ സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് പിടിയിലായത്. കുളിക്കുന്ന് ഇരുന്നലാട്ടുമ്മല്‍ നാണുവിന്റെ മകന് അനീഷ് (37) ഭാര്യ ഇരുന്നലാട്ടുമ്മല്‍ ഷൈനി (30) എന്നിവരെയാണ് കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍ അറസ്റ്റു ചെയ്തത്. പ്രതികളെ പേരാമ്പ്ര കോടതി റിമാന്റു ചെയ്തു.
സംഭവത്തില്‍ പങ്കെടുത്ത പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ മൊത്തം ആറ് പ്രതികളാണ് ഉള്ളത്. പ്രതികളെല്ലാം തന്നെ സിപിഎമ്മുകാരാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഫാത്തിമ പര്‍ദ്ദ ഉടമ ചെറിയ കുമ്പളം മേക്കൂല്മീത്തല് ആര്‍എം നിസാറിനെ (45) വെട്ടിയത്. ആക്രമണത്തിനിടയില്‍ പരിക്കേറ്റ ഒരുപ്രതിയെ മറ്റു രണ്ടുപേര്‍ ബൈക്കിന്റെ നടുവിലിരുത്തിയാണ് കൊണ്ടുപോയത്.
പ്രതികള്‍ നേരെ വാണിമേലിലെ കുളിക്കുന്നിലെ ഇരുന്നലാട്ടുമ്മല്‍ എന്ന വീട്ടില്‍ എത്തുകയായിരുന്നു ആ സമയത്ത് വീട്ടില്‍ അനീഷിന്റെ ഭാര്യ തനിച്ചായിരുന്നു. പരിക്കേറ്റ രണ്ടുപേരും മറ്റൊരാളുമാണ് വീട്ടില്‍ വന്നത്. സംഭവം ഷൈനി ഭര്‍ത്താവിനെ വിളിച്ച് പറയുകയും ഭര്‍ത്താവ് അവര്‍ക്ക് വേണ്ട സഹായംചെയ്യാനും ആവശ്യപ്പെടുകയുമായിരുന്നു പ്രതികള്‍ക്ക് വെള്ളം കൊടുക്കുകയും കുൡാനും വസ്ത്രം മാറാനും ഭക്ഷണം കൊടുക്കാനും ഷൈനി തയ്യാറായി. രക്തം വീണവസ്ത്രങ്ങള് നശിപ്പിക്കുകയും രക്തക്കറ കുഴുകിക്കളയുകയുംചെയ്തു. അതിനു ശേഷം മറ്റൊരുവാഹനത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടതായും പ്രതികളിലൊരാളെ അനീഷ് തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. വിവരം മറച്ചു വെച്ചതിനും തെളിവു നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
നാദാപുരം മജിസ്ട്രേറ്റ് അവധിയായിരുന്നതിനാലാണ് പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെല്ലാം തന്നെ വാണിമേല്‍ തൊട്ടടുത്ത പ്രദേശങ്ങളിലുള്ളവരാണെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ളവര്‍ രണ്ടുദിവസത്തിനകം വലയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമസംഭവങ്ങള്‍ ഉണ്ടായസ്ഥലം ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയും സംഘവും സന്ദര്‍ശിച്ചു. കേസന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എത്രയും പെട്ടന്ന് പ്രതികളെ അറസ്റ്റ്ചെയ്യുമെന്നും എല്ലാ പഴുതുകളും അടച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അക്രമം നടന്ന സ്ഥലവും പ്രതികള്‍ രക്ഷപ്പെട്ട വഴിയു ം അദ്ദേഹം പരിശോധിച്ചു റൂറല്‍ എസ്.പി. പി.എം. അഷറഫ് അന്വേഷണഉദ്യോഗസ്ഥരായ നാദാപുരം ഡിവൈഎസ്പി പ്രേംദാസ്, കുറ്റിയാടി സി.ഐ കുഞ്ഞിമൊയ്തീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: